ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനിടെ, കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ വകുപ്പിൽനിന്നു മാറ്റിയേക്കും. പകരം സാന്പത്തിക വിദഗ്ധനും നാഷണൽ ഡെബിറ്റ് ബാങ്കിന്റെ മേധാവിയുമായിരുന്ന കെ.വി. കാമത്തിനെ ധനമന്ത്രിയാക്കുമെന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
രൂക്ഷമായ സാന്പത്തിക പ്രതിസന്ധി മൂലമുണ്ടായ വിമർശനങ്ങൾ പരിഹരിക്കാനാണു നീക്കം. കെ.വി. കാമത്തിന്റെ പേരിനൊപ്പം നന്ദൻ നിലേകനി, മോഹൻദാസ് പൈ എന്നിവരുടെ പേരുകളും റിപ്പോർട്ടുകളിലുണ്ട്. നിർമല സീതാരാമനൊപ്പം റെയിൽവേ, കൃഷി, മാനവിഭവശേഷി വകുപ്പ് എന്നീ മന്ത്രിമാർക്കും മാറ്റമുണ്ടായേക്കും. ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്കു മാറ്റും. മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു, കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
സഖ്യകക്ഷിയായ എഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം കൂടി നൽകിയേക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്ന വിധത്തിലാവും പുനഃസംഘടന നടക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബിഹാർ, പശ്ചിമബംഗാൾ, കേരളം എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളത്.
രൂക്ഷമായ സാന്പത്തിക പ്രതിസന്ധി മൂലമുണ്ടായ വിമർശനങ്ങൾ പരിഹരിക്കാനാണു നീക്കം. കെ.വി. കാമത്തിന്റെ പേരിനൊപ്പം നന്ദൻ നിലേകനി, മോഹൻദാസ് പൈ എന്നിവരുടെ പേരുകളും റിപ്പോർട്ടുകളിലുണ്ട്. നിർമല സീതാരാമനൊപ്പം റെയിൽവേ, കൃഷി, മാനവിഭവശേഷി വകുപ്പ് എന്നീ മന്ത്രിമാർക്കും മാറ്റമുണ്ടായേക്കും. ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്കു മാറ്റും. മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു, കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
സഖ്യകക്ഷിയായ എഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം കൂടി നൽകിയേക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്ന വിധത്തിലാവും പുനഃസംഘടന നടക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബിഹാർ, പശ്ചിമബംഗാൾ, കേരളം എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളത്.