ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം വരുമാനമൊന്നുമില്ലാതായ സാഹചര്യത്തിൽ ജീവനക്കാർക്കു ശന്പളം നൽകാൻ 5,000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടു ഡൽഹി സർക്കാർ. സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ജീവനക്കാർക്കു ശന്പളം അടക്കമുള്ള ചെലവുകൾക്കായി ഡൽഹി സർക്കാരിനു 3500 കോടിയെങ്കിലും വേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടു മാസമായി ജിഎസ്ടി വരുമാനമായി ലഭിച്ചത് 500 കോടി മാത്രമാണ്. ലോക്ക് ഡൗണ്‍ മൂലം 85 ശതമാനം നികുതിയും ലഭിച്ചിട്ടില്ല. ജീവനക്കാരുടെ ശന്പളം, കോവിഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 7,000 കോടി സർക്കാർ കണ്ടെത്തേണ്ടതുണ്ടെന്നും സിസോദിയ പറഞ്ഞു.
ജീവനക്കാർക്കു ശന്പളം അടക്കമുള്ള ചെലവുകൾക്കായി ഡൽഹി സർക്കാരിനു 3500 കോടിയെങ്കിലും വേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടു മാസമായി ജിഎസ്ടി വരുമാനമായി ലഭിച്ചത് 500 കോടി മാത്രമാണ്. ലോക്ക് ഡൗണ്‍ മൂലം 85 ശതമാനം നികുതിയും ലഭിച്ചിട്ടില്ല. ജീവനക്കാരുടെ ശന്പളം, കോവിഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 7,000 കോടി സർക്കാർ കണ്ടെത്തേണ്ടതുണ്ടെന്നും സിസോദിയ പറഞ്ഞു.