ദുബായ്: ചതിയിൽപ്പെട്ട് അനാശാസ്യ പ്രവർത്തനങ്ങൾക്കും പീഡനങ്ങൾക്കും ഇരകളായ ഒൻപതു യുവതികളെ ഫുജെെറയിലെ ഹോട്ടലുകളിൽനിന്നു പോലീസിന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി.
കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ ആറു മാസം മുൻപാണ് ജോലി തേടി യുഎഇയിൽ എത്തിയത്.
ബംഗളൂരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്കു വൻ തുക നൽകിയാണ് ജോലി തരപ്പെടുത്തിയത്. ഡാൻസ് ബാറിലെ നർത്തകിമാർ, ഇവന്റ് മാനേജ്മെന്റ് ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം നൽകിയാണ് സന്ദർശക വീസയിൽ ഇവിടെ എത്തിച്ചത്. മൂന്നു മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ഇവർ പിന്നീടു മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് ഇരകളാവുകയായിരുന്നു. ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ രക്ഷയ്ക്കു കാരണമായത്.
ബംഗളൂരുവിൽ നടത്തിയ അന്വേഷണങ്ങൾ നിഷ്ഫലമായതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പോലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ മൂന്നു പേര് നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവർ അടുത്ത വിമാനങ്ങളിൽ മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ് .
അനിൽ സി. ഇടിക്കുള
കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ ആറു മാസം മുൻപാണ് ജോലി തേടി യുഎഇയിൽ എത്തിയത്.
ബംഗളൂരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്കു വൻ തുക നൽകിയാണ് ജോലി തരപ്പെടുത്തിയത്. ഡാൻസ് ബാറിലെ നർത്തകിമാർ, ഇവന്റ് മാനേജ്മെന്റ് ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം നൽകിയാണ് സന്ദർശക വീസയിൽ ഇവിടെ എത്തിച്ചത്. മൂന്നു മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ഇവർ പിന്നീടു മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് ഇരകളാവുകയായിരുന്നു. ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ രക്ഷയ്ക്കു കാരണമായത്.
ബംഗളൂരുവിൽ നടത്തിയ അന്വേഷണങ്ങൾ നിഷ്ഫലമായതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പോലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ മൂന്നു പേര് നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവർ അടുത്ത വിമാനങ്ങളിൽ മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ് .
അനിൽ സി. ഇടിക്കുള