ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്ന ശ്രമിക് ട്രെയിനുകളിൽ ഇതുവരെ എണ്‍പതോളം മരണമുണ്ടായെന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). മേയ് ഒൻപത് മുതൽ 29 വരെയുള്ള കണക്കുകളാണ് ആർപിഎഫ് വ്യക്തമാക്കിയത്. മരിച്ചവരിൽ ഏറെയും ഗുരുതരമായ രോഗങ്ങളുള്ളവരും ചികിത്സയിൽ തുടരുന്നവരും ആണെന്നു വിശദമാക്കി.
കൊടുംവേനലിൽ ഭക്ഷണവും വെള്ളവും കിട്ടാതെ തൊഴിലാളികൾ മരിക്കാൻ ഇടയായെന്ന ആരോപണങ്ങൾ റെയിൽവേ സംരക്ഷണസേന നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ലഭ്യമായ കണക്കുകളും വിവരങ്ങളും പൂർണമല്ലെന്നും സംസ്ഥാനങ്ങളിൽനിന്നുള്ള വിവരങ്ങൾകൂടി ലഭ്യമായശേഷം ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ മാസം 27 വരെയുള്ള തീയതികളിൽ 3840 ട്രെയിനുകളിലൂടെ അഞ്ച് ദശലക്ഷം തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റേണ്‍ സോണിൽ 18 പേരും നോർത്ത് സെൻട്രൽ സോണിൽ 19 പേരും ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൽ 13 പേരും യാത്രയ്ക്കിടെ മരിച്ചിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് അതാത് സോണ്‍ തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാത്തതു മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. എന്നാൽ, മേയ് ഒന്നു മുതൽ എട്ട് വരെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും വൈകാതെ ഇക്കാര്യങ്ങളിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുംവേനലിൽ ഭക്ഷണവും വെള്ളവും കിട്ടാതെ തൊഴിലാളികൾ മരിക്കാൻ ഇടയായെന്ന ആരോപണങ്ങൾ റെയിൽവേ സംരക്ഷണസേന നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ലഭ്യമായ കണക്കുകളും വിവരങ്ങളും പൂർണമല്ലെന്നും സംസ്ഥാനങ്ങളിൽനിന്നുള്ള വിവരങ്ങൾകൂടി ലഭ്യമായശേഷം ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ മാസം 27 വരെയുള്ള തീയതികളിൽ 3840 ട്രെയിനുകളിലൂടെ അഞ്ച് ദശലക്ഷം തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റേണ്‍ സോണിൽ 18 പേരും നോർത്ത് സെൻട്രൽ സോണിൽ 19 പേരും ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൽ 13 പേരും യാത്രയ്ക്കിടെ മരിച്ചിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് അതാത് സോണ്‍ തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാത്തതു മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. എന്നാൽ, മേയ് ഒന്നു മുതൽ എട്ട് വരെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും വൈകാതെ ഇക്കാര്യങ്ങളിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.