ന്യൂഡൽഹി: ജീവിക്കുന്ന കാലത്തോളം മനസിനെ ചുട്ടുപൊള്ളിക്കുമെന്നുറപ്പുള്ള ആ രംഗം ഉമ്മുമ്മ അവനു പറഞ്ഞു കൊടുക്കാതിരിക്കില്ല. അത് റഹ്മത്തിന്റെ നെഞ്ചിൽ ഒരിക്കലും മാറാത്ത മരണതുല്യ വേദന സമ്മാനിക്കുകയും ചെയ്യും. എന്നാൽ, അവൻ മാത്രം ആ വീഡിയോ ഇതുവരെ കണ്ടിട്ടില്ല. കണ്ടാൽ തന്നെ മനസിലാകുന്നത്ര പ്രായം അവനായിട്ടില്ല. ഒരുതവണയെങ്കിലും കണ്ടിട്ടുള്ളവരുടെ കരൾ പിളർന്ന് കണ്ണീരൊഴുകിയതാണ് ആ ദൃശ്യം. മുസാഫർപുർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ തന്റെ പ്രിയപ്പെട്ട അമ്മ മരിച്ചുകിടക്കുകയാണെന്നറിയാതെ, അവർ പുതച്ചിരുന്ന പുതപ്പിൽ പിടിച്ചുവലിച്ച് ഉണർത്താൻ ശ്രമിക്കുന്ന ആ പിഞ്ചുപൈതലാണ് ഒന്നര വയസുകാരൻ റഹ്മത്.
ഗതികേടിൽനിന്നുള്ള പലായനമെന്നു തിരിച്ചറിയാതെ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിനിൽ കയറുന്പോൾ അവൻ അമ്മയുടെ മടിയിലായിരുന്നിരിക്കണം. നാലു വയസുള്ള സഹോദരൻ അർമാനും അരികിലുണ്ടായിരുന്നു. പക്ഷേ, വീടെത്തുംമുന്പേ അമ്മ ഇടയിലെവിടെയോവച്ച് തന്നെയും സഹോദരനെയും അനാഥരാക്കി യാത്ര അവസാനിപ്പിച്ചത് പട്ടിണികൊണ്ടു മാത്രമായിരുന്നെന്ന് പിന്നീട് അറിയുന്പോൾ അവൻ എങ്ങനെയാകും പ്രതികരിക്കുക? കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ രാജ്യത്തിന്റെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിപ്പാടായിരുന്നു അർവീണ എന്ന ആ അമ്മയുടെ മരണം.
അമ്മയുടെ വീട്ടിൽ അമ്മൂമ്മ ഷൈരൂണിന്റെ മടിയിലിരുന്ന് ഇപ്പോഴവൻ ചിരിക്കുന്നുണ്ട്. അതു കാണുന്പോൾ ഹൃദയമുള്ളവർക്ക് കണ്ണീരടക്കാൻ കഴിയില്ല. ബിഹാറിലെ കൈത്താർ ജില്ലയിലെ മദംരഗി ഗ്രാമത്തിൽ ആസ്ബറ്റോസ് മേഞ്ഞ ഒരൊറ്റമുറി വീടാണ് റഹ്മത്തിന്റെ അമ്മവീട്. റഹ്മത്തിനും സഹോദരൻ അർമാനും ഇനി തുണയായുള്ളത് ഉമ്മുമ്മ ഷൈറൂണ് ഖത്തൂനും ഉപ്പുപ്പ വോക്ക മീറും മാത്രം. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, സർക്കാർ ഭൂമിയിൽ കുടിയേറിക്കഴിയുന്ന കൂലിവേലക്കാർ.
ഷൈറൂണിനും മീറിനും മൂന്നു പെണ്മക്കളാണ്. മൂന്നാമത്തവളായിരുന്നു അർവീണ്. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നുള്ള മുഹമ്മദ് ഇസ്ലാമാണ് അവളെ വിവാഹം കഴിച്ചത്. രണ്ടു തവണ മാത്രമേ ഭാര്യയെ അയാൾ ബറേലിക്ക് കൊണ്ടുപോയിട്ടുള്ളൂ. ഒടുവിൽ റഹ്മത്തിനെ ഗർഭത്തിലായിരിക്കുന്ന സമയത്ത് ഉപേക്ഷിക്കുകയും ചെയ്തു. എട്ടു മാസം മുൻപാണ് അർവീണ് സഹോദരീഭർത്താവിന്റെ സ്ഥലമായ അഹമ്മദാബാദിലേക്ക് കൂലിപ്പണിക്കായി പോയത്. 300 രൂപ ദിവസക്കൂലിക്ക് കണ്സ്ട്രക്ഷൻ സൈറ്റിലായിരുന്നു ജോലി. ഒരു വാടകവീട്ടിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം അർവീണും രണ്ടു മക്കളും താമസിച്ചു. പക്ഷേ, കോവിഡ് കാലത്തെ ലോക്ക് ഡൗണ് എല്ലാം തകർത്തുകളഞ്ഞു. അവളെ പട്ടിണിയിലേക്കും മരണത്തിലേക്കും മക്കളെ അനാഥത്വത്തിലേക്കും അത് എടുത്തെറിഞ്ഞു.
തന്റെ കണ്ണുകൾക്കു മുന്നിലാണവൾ മരിച്ചുവീണതെന്ന് അർവീണയുടെ സഹോദരീഭർത്താവ് മുഹമ്മദ് വസീർ പറയുന്നു. മേയ് 23ന് അഹമ്മദാബാദിൽനിന്നു ശ്രമിക് ട്രെയിനിൽ കയറുന്പോൾ ഭക്ഷണം കഴിച്ചതാണ്. പിന്നെ 25ന് മുസാഫർപുരിലെത്തിയിട്ടാണ് എന്തെങ്കിലും കഴിച്ചത്. അധികൃതർ പോസ്റ്റ്മോർട്ടം പോലും നടത്താതെയാണ് അർവീണയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. അന്വേഷണത്തിൽ റെയിൽവേ പോലീസും സ്വാഭാവിക മരണമെന്നു വിധിയെഴുതി. പട്ടിണി കിടന്നു മരിച്ച സ്ത്രീയുടെ മരണകാരണം ഒരു പക്ഷേ ഭക്ഷ്യ വിഷബാധകൊണ്ടാകാമെന്നു കൂടി അവർ എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ, കുടുംബം തിടുക്കപ്പെട്ടു മൃതദേഹം സംസ്കരിച്ചതുകൊണ്ടാണ് പോസ്റ്റുമോർട്ടം നടത്താതിരുന്നതെന്നാണ് അധികൃതർ പറയുന്ന വിശദീകരണം.
കത്തിയാർ ജില്ലാ മജിസ്ട്രേറ്റ് കൻവാൾ തനൂജ് അർവീണിന്റെ കുടുംബത്തിന് വീടു നിർമിക്കാൻ ഭൂമി അനുവദിക്കും എന്നുറപ്പു നൽകിയിട്ടുണ്ട്. ബിഹാർ സാമൂഹികക്ഷേമ വകുപ്പ് കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രതിമാസം 4000 രൂപ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 20,000 രൂപയും അനുവദിച്ചു. ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് ഇവർക്ക് അഞ്ചു ലക്ഷം രൂപയും നൽകി.
സെബി മാത്യു
ഗതികേടിൽനിന്നുള്ള പലായനമെന്നു തിരിച്ചറിയാതെ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിനിൽ കയറുന്പോൾ അവൻ അമ്മയുടെ മടിയിലായിരുന്നിരിക്കണം. നാലു വയസുള്ള സഹോദരൻ അർമാനും അരികിലുണ്ടായിരുന്നു. പക്ഷേ, വീടെത്തുംമുന്പേ അമ്മ ഇടയിലെവിടെയോവച്ച് തന്നെയും സഹോദരനെയും അനാഥരാക്കി യാത്ര അവസാനിപ്പിച്ചത് പട്ടിണികൊണ്ടു മാത്രമായിരുന്നെന്ന് പിന്നീട് അറിയുന്പോൾ അവൻ എങ്ങനെയാകും പ്രതികരിക്കുക? കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ രാജ്യത്തിന്റെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിപ്പാടായിരുന്നു അർവീണ എന്ന ആ അമ്മയുടെ മരണം.
അമ്മയുടെ വീട്ടിൽ അമ്മൂമ്മ ഷൈരൂണിന്റെ മടിയിലിരുന്ന് ഇപ്പോഴവൻ ചിരിക്കുന്നുണ്ട്. അതു കാണുന്പോൾ ഹൃദയമുള്ളവർക്ക് കണ്ണീരടക്കാൻ കഴിയില്ല. ബിഹാറിലെ കൈത്താർ ജില്ലയിലെ മദംരഗി ഗ്രാമത്തിൽ ആസ്ബറ്റോസ് മേഞ്ഞ ഒരൊറ്റമുറി വീടാണ് റഹ്മത്തിന്റെ അമ്മവീട്. റഹ്മത്തിനും സഹോദരൻ അർമാനും ഇനി തുണയായുള്ളത് ഉമ്മുമ്മ ഷൈറൂണ് ഖത്തൂനും ഉപ്പുപ്പ വോക്ക മീറും മാത്രം. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, സർക്കാർ ഭൂമിയിൽ കുടിയേറിക്കഴിയുന്ന കൂലിവേലക്കാർ.
ഷൈറൂണിനും മീറിനും മൂന്നു പെണ്മക്കളാണ്. മൂന്നാമത്തവളായിരുന്നു അർവീണ്. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നുള്ള മുഹമ്മദ് ഇസ്ലാമാണ് അവളെ വിവാഹം കഴിച്ചത്. രണ്ടു തവണ മാത്രമേ ഭാര്യയെ അയാൾ ബറേലിക്ക് കൊണ്ടുപോയിട്ടുള്ളൂ. ഒടുവിൽ റഹ്മത്തിനെ ഗർഭത്തിലായിരിക്കുന്ന സമയത്ത് ഉപേക്ഷിക്കുകയും ചെയ്തു. എട്ടു മാസം മുൻപാണ് അർവീണ് സഹോദരീഭർത്താവിന്റെ സ്ഥലമായ അഹമ്മദാബാദിലേക്ക് കൂലിപ്പണിക്കായി പോയത്. 300 രൂപ ദിവസക്കൂലിക്ക് കണ്സ്ട്രക്ഷൻ സൈറ്റിലായിരുന്നു ജോലി. ഒരു വാടകവീട്ടിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം അർവീണും രണ്ടു മക്കളും താമസിച്ചു. പക്ഷേ, കോവിഡ് കാലത്തെ ലോക്ക് ഡൗണ് എല്ലാം തകർത്തുകളഞ്ഞു. അവളെ പട്ടിണിയിലേക്കും മരണത്തിലേക്കും മക്കളെ അനാഥത്വത്തിലേക്കും അത് എടുത്തെറിഞ്ഞു.
തന്റെ കണ്ണുകൾക്കു മുന്നിലാണവൾ മരിച്ചുവീണതെന്ന് അർവീണയുടെ സഹോദരീഭർത്താവ് മുഹമ്മദ് വസീർ പറയുന്നു. മേയ് 23ന് അഹമ്മദാബാദിൽനിന്നു ശ്രമിക് ട്രെയിനിൽ കയറുന്പോൾ ഭക്ഷണം കഴിച്ചതാണ്. പിന്നെ 25ന് മുസാഫർപുരിലെത്തിയിട്ടാണ് എന്തെങ്കിലും കഴിച്ചത്. അധികൃതർ പോസ്റ്റ്മോർട്ടം പോലും നടത്താതെയാണ് അർവീണയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. അന്വേഷണത്തിൽ റെയിൽവേ പോലീസും സ്വാഭാവിക മരണമെന്നു വിധിയെഴുതി. പട്ടിണി കിടന്നു മരിച്ച സ്ത്രീയുടെ മരണകാരണം ഒരു പക്ഷേ ഭക്ഷ്യ വിഷബാധകൊണ്ടാകാമെന്നു കൂടി അവർ എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ, കുടുംബം തിടുക്കപ്പെട്ടു മൃതദേഹം സംസ്കരിച്ചതുകൊണ്ടാണ് പോസ്റ്റുമോർട്ടം നടത്താതിരുന്നതെന്നാണ് അധികൃതർ പറയുന്ന വിശദീകരണം.
കത്തിയാർ ജില്ലാ മജിസ്ട്രേറ്റ് കൻവാൾ തനൂജ് അർവീണിന്റെ കുടുംബത്തിന് വീടു നിർമിക്കാൻ ഭൂമി അനുവദിക്കും എന്നുറപ്പു നൽകിയിട്ടുണ്ട്. ബിഹാർ സാമൂഹികക്ഷേമ വകുപ്പ് കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രതിമാസം 4000 രൂപ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 20,000 രൂപയും അനുവദിച്ചു. ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് ഇവർക്ക് അഞ്ചു ലക്ഷം രൂപയും നൽകി.
സെബി മാത്യു