വാഷിംഗ്ടൺ ഡിസി: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം യുഎസ് അവസാനിപ്പിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഹോങ്കോംഗ് ബില്ലിന്റെ പേരിൽ ചൈനയ്ക്കെതിരേ നടപടികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ലോകം മുഴുവൻ പടരാൻ കാരണം ചൈന ആണെന്നും ലോകാരോഗ്യ സംഘടന ഇതിനു കൂട്ടുനിന്നെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിച്ചതായി അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവ് യുഎസ് ആയിരുന്നു. 40 കോടി ഡോളറാണ് കഴിഞ്ഞവർഷം നല്കിയത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ആഗോള സംഘടനകൾക്ക് ഈ പണം നല്കുമെന്നാണ് ട്രംപ് ഇന്നലെ അറിയിച്ചത്.
വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത് യുഎസിനെയാണ്. അവിടെ 18 ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ഒരുലക്ഷത്തിലധികം പേർ മരിച്ചു. പ്രതിരോധനടപടികളിൽ ട്രംപ് ഭരണകൂടം വൻ പരാജയമായിരുന്നുവെന്ന ആരോപണമുണ്ട്.
കൊറോണ വൈറസ് ലോകം മുഴുവൻ പടരാൻ കാരണം ചൈന ആണെന്നും ലോകാരോഗ്യ സംഘടന ഇതിനു കൂട്ടുനിന്നെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിച്ചതായി അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവ് യുഎസ് ആയിരുന്നു. 40 കോടി ഡോളറാണ് കഴിഞ്ഞവർഷം നല്കിയത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ആഗോള സംഘടനകൾക്ക് ഈ പണം നല്കുമെന്നാണ് ട്രംപ് ഇന്നലെ അറിയിച്ചത്.
വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത് യുഎസിനെയാണ്. അവിടെ 18 ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ഒരുലക്ഷത്തിലധികം പേർ മരിച്ചു. പ്രതിരോധനടപടികളിൽ ട്രംപ് ഭരണകൂടം വൻ പരാജയമായിരുന്നുവെന്ന ആരോപണമുണ്ട്.