ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്ക വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം കേന്ദ്ര സർക്കാർ തള്ളി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്നു കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. ഇക്കാര്യം മോദിയുമായി സംസാരിച്ചുവെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.
ട്രംപും മോദിയും അടുത്തിടെ യാതൊരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നാണ് വിശദീകരണം. കോവിഡ് ചികിത്സയ്ക്കു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിനാണ് ഇരുവരും അവസാനമായി സംവദിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സ്ഥാപിതമായ സംവിധാനങ്ങളിലൂടെയും നയതന്ത്ര സന്പർക്കങ്ങളിലൂടെയും തങ്ങൾ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച ട്രംപ് മോദിയുമായി വിഷയം സംസാരിച്ചതായി അറിയിച്ചിരുന്നു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മാനസികാവസ്ഥയിലല്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്നു കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. ഇക്കാര്യം മോദിയുമായി സംസാരിച്ചുവെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.
ട്രംപും മോദിയും അടുത്തിടെ യാതൊരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നാണ് വിശദീകരണം. കോവിഡ് ചികിത്സയ്ക്കു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിനാണ് ഇരുവരും അവസാനമായി സംവദിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സ്ഥാപിതമായ സംവിധാനങ്ങളിലൂടെയും നയതന്ത്ര സന്പർക്കങ്ങളിലൂടെയും തങ്ങൾ നേരിട്ട് ചൈനയുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച ട്രംപ് മോദിയുമായി വിഷയം സംസാരിച്ചതായി അറിയിച്ചിരുന്നു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മാനസികാവസ്ഥയിലല്ലെന്നുമാണ് ട്രംപ് പറഞ്ഞത്.