ഝാൻസി/ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് ജന്മനാട്ടിലേക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളിയുടെ ജഡം ഇയാൾ യാത്രചെയ്ത ട്രെയിനിന്റെ ശുചിമുറിയിൽ കണ്ടെത്തി.
യുപിയിലെ ബസ്തി സ്വദേശിയായ മോഹൻ ലാൽ ശർമ എന്ന നാല്പത്തഞ്ചുകാരന്റെ മൃതദേഹമാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ കണ്ടെത്തിയത്. ജന്മനാട്ടിലെത്താനായി ഝാൻസിയിൽ നിന്നു ഗൊരഖ്പൂരിലേക്കുള്ള ട്രെയിനിൽ കഴിഞ്ഞ 23 നാണ് ഇയാൾ കയറിയത്. പിറ്റേന്ന് ഗൊരഖ്പൂരിലെത്തിയ ട്രെയിൻ തിരിച്ച് ഝാൻസിയിലെത്തിച്ചു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിച്ച് ട്രെയിൻ അണുവിമുക്തമാക്കണമെന്നാണ് ചട്ടം. ഇതിനായുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണു തൊഴിലാളിയുടെ ജഡം കണ്ടെത്തിയത്.
യുപിയിലെ ബസ്തി സ്വദേശിയായ മോഹൻ ലാൽ ശർമ എന്ന നാല്പത്തഞ്ചുകാരന്റെ മൃതദേഹമാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ കണ്ടെത്തിയത്. ജന്മനാട്ടിലെത്താനായി ഝാൻസിയിൽ നിന്നു ഗൊരഖ്പൂരിലേക്കുള്ള ട്രെയിനിൽ കഴിഞ്ഞ 23 നാണ് ഇയാൾ കയറിയത്. പിറ്റേന്ന് ഗൊരഖ്പൂരിലെത്തിയ ട്രെയിൻ തിരിച്ച് ഝാൻസിയിലെത്തിച്ചു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിച്ച് ട്രെയിൻ അണുവിമുക്തമാക്കണമെന്നാണ് ചട്ടം. ഇതിനായുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണു തൊഴിലാളിയുടെ ജഡം കണ്ടെത്തിയത്.