ഫിറോസാബാദ്(യുപി): കോവിഡ് ഐസൊലേഷൻ മുറിയുടെ വാതിൽ തകർത്തു രക്ഷപ്പെടാൻ ശ്രമിച്ച രോഗി മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ ഫിറോസാബാദ് മെഡിക്കൽ കോളജിലാണു സംഭവം. കോവിഡ് രോഗ ലക്ഷണങ്ങളോടെ 26നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എഫ്എച്ച് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. ഇന്നലെ വെളുപ്പിനായിരുന്നു അന്ത്യം. രോഗം ബാധിച്ചതിൽ ഇദ്ദേഹത്തിനു മാനസികസംഘർഷമുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, കൊലക്കുറ്റം ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ മെഡിക്കൽ കോളജിനുമുന്നിൽ പ്രതിഷേധിച്ചു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എഫ്എച്ച് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. ഇന്നലെ വെളുപ്പിനായിരുന്നു അന്ത്യം. രോഗം ബാധിച്ചതിൽ ഇദ്ദേഹത്തിനു മാനസികസംഘർഷമുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, കൊലക്കുറ്റം ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ മെഡിക്കൽ കോളജിനുമുന്നിൽ പ്രതിഷേധിച്ചു.