ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ വീടെത്താൻ നടന്നുവലയുന്പോൾ മൂന്നു കുടുംബാംഗങ്ങളെയും ജോലിക്കാരിയെയും വീട്ടിലെത്തിക്കാൻ 180 സീറ്റുകളുള്ള എയർബസ് വിമാനം വാടകയ്ക്കെടുത്ത മദ്യരാജാവിന്റെ നടപടി വിവാദമായി. മധ്യപ്രദേശിലെ സോം ഡിസ്റ്റിലറീസ് ഉടമ ജഗദീഷ് അറോറയാണു മകളെയും കുട്ടികളെയും ഭോപ്പാലിൽ നിന്നു ഡൽഹിയിലെത്തിക്കാൻ 25 ലക്ഷത്തോളം രൂപ ചെലവിട്ട് വിമാനം വാടകയ്ക്കെടുത്തത്.
രണ്ടു ദിവസങ്ങളിലായി നാലു വയസുള്ള കുട്ടി ഉൾപ്പെടെ ഒന്‍പതു പേരാണ് കുടിയേറ്റ തൊഴിലാളികൾക്കായുള്ള ട്രെയിൻയാത്രയ്ക്കിടെ യുപിയിലും ബിഹാറിലും മരിച്ചത്. നേരത്തെ നിരവധി റോഡ് അപകടങ്ങളിലായി എഴുപതിലേറെ ഇതരസംസ്ഥാന തൊഴിലാളികളും മരിച്ചിരുന്നു.
ജഗദീഷ് അറോറയുടെ മകളും അവരുടെ രണ്ടു കുട്ടികളും വീട്ടുജോലിക്കാരിയും മാത്രമായിരുന്നു എയർബസ് എ-320 വിമാനത്തിൽ ഡൽഹിയിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മുതലാണു രാജ്യത്തു ചാർട്ടർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും വീണ്ടും സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി ഉത്തരവിറക്കിയറതെന്നതും ശ്രദ്ധേയമാണ്. എയർ ആംബുലൻസ് ഒഴികെയുള്ള വിമാനയാത്രകൾ ലോക്ക് ഡൗണ്‍ കാലത്തു നിരോധിച്ചിരുന്നു.
മണിക്കൂറിന് അഞ്ചു മുതൽ ആറു ലക്ഷം രൂപ വരെ വാടകയുള്ള വിമാനം ഡൽഹിയിൽ നിന്ന് ഭോപ്പാലിലെത്തിച്ച ശേഷമാണ് തിരികെ ഡൽഹിയിൽ ഇറങ്ങിയത്. ഡൽഹിയിൽ നിന്നു രാവിലെ 9.30ന് പുറപ്പെട്ട വിമാനം 10.30ന് ഭോപ്പാലിലെ രാജ്ഭോജ് വിമാനത്താവളത്തിലെത്തി. നാലു പ്രത്യേക യാത്രക്കാരെയും കയറ്റി ഇതേ വിമാനം 11.50ന് ഡൽഹിയിലെത്തി.
രണ്ടു മാസം നീണ്ട ലോക്ക് ഡൗണിനെത്തുടർന്ന് ഭോപ്പാലിലെ വീട്ടിലായിരുന്ന മകളെയും കുട്ടികളെയും ഡൽഹിയിലെ വീട്ടിലെത്തിക്കാനായിരുന്നു ജഗദീഷ് എയർബസ് വിമാനം വാടകയ്ക്കെടുത്തത്. എന്നാൽ ആറ് സീറ്റുള്ള ചെറിയ വിമാനം ലഭ്യമായിരിക്കെ, നാല് യാത്രക്കാർക്കായി 180 സീറ്റുള്ള വലിയ വിമാനം ചാർട്ടർ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല. ഈ പ്രത്യേക വിമാനം ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്കു പറന്നപ്പോൾ ജീവനക്കാരല്ലാതെ മറ്റാരെയും കയറ്റിയതുമില്ല. ഡൽഹിക്കുള്ള മടക്കയാത്രയിലും വേറെ യാത്രക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല.
ഭോപ്പാലിൽ നിന്ന് ഡൽഹി വരെ കാർ യാത്ര ദുഷ്കരമായതിനാലും ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്നു കരുതിയതിനാലുമാണു വിമാനം വാടയകയ്ക്കെടുത്തതെന്നാണു വിമാനക്കന്പനിയോട് ജഗദീഷ് പറഞ്ഞത്. കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും സർക്കാരിലെയും പ്രമുഖരുമായും മുതിർന്ന ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണു മദ്യരാജാവെന്ന് കോണ്‍ഗ്രസിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നാലു വയസുള്ള കുട്ടി ഉൾപ്പെടെ ഒന്‍പതു പേരാണ് കുടിയേറ്റ തൊഴിലാളികൾക്കായുള്ള ട്രെയിൻയാത്രയ്ക്കിടെ യുപിയിലും ബിഹാറിലും മരിച്ചത്. നേരത്തെ നിരവധി റോഡ് അപകടങ്ങളിലായി എഴുപതിലേറെ ഇതരസംസ്ഥാന തൊഴിലാളികളും മരിച്ചിരുന്നു.
ജഗദീഷ് അറോറയുടെ മകളും അവരുടെ രണ്ടു കുട്ടികളും വീട്ടുജോലിക്കാരിയും മാത്രമായിരുന്നു എയർബസ് എ-320 വിമാനത്തിൽ ഡൽഹിയിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മുതലാണു രാജ്യത്തു ചാർട്ടർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും വീണ്ടും സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി ഉത്തരവിറക്കിയറതെന്നതും ശ്രദ്ധേയമാണ്. എയർ ആംബുലൻസ് ഒഴികെയുള്ള വിമാനയാത്രകൾ ലോക്ക് ഡൗണ്‍ കാലത്തു നിരോധിച്ചിരുന്നു.
മണിക്കൂറിന് അഞ്ചു മുതൽ ആറു ലക്ഷം രൂപ വരെ വാടകയുള്ള വിമാനം ഡൽഹിയിൽ നിന്ന് ഭോപ്പാലിലെത്തിച്ച ശേഷമാണ് തിരികെ ഡൽഹിയിൽ ഇറങ്ങിയത്. ഡൽഹിയിൽ നിന്നു രാവിലെ 9.30ന് പുറപ്പെട്ട വിമാനം 10.30ന് ഭോപ്പാലിലെ രാജ്ഭോജ് വിമാനത്താവളത്തിലെത്തി. നാലു പ്രത്യേക യാത്രക്കാരെയും കയറ്റി ഇതേ വിമാനം 11.50ന് ഡൽഹിയിലെത്തി.
രണ്ടു മാസം നീണ്ട ലോക്ക് ഡൗണിനെത്തുടർന്ന് ഭോപ്പാലിലെ വീട്ടിലായിരുന്ന മകളെയും കുട്ടികളെയും ഡൽഹിയിലെ വീട്ടിലെത്തിക്കാനായിരുന്നു ജഗദീഷ് എയർബസ് വിമാനം വാടകയ്ക്കെടുത്തത്. എന്നാൽ ആറ് സീറ്റുള്ള ചെറിയ വിമാനം ലഭ്യമായിരിക്കെ, നാല് യാത്രക്കാർക്കായി 180 സീറ്റുള്ള വലിയ വിമാനം ചാർട്ടർ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല. ഈ പ്രത്യേക വിമാനം ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്കു പറന്നപ്പോൾ ജീവനക്കാരല്ലാതെ മറ്റാരെയും കയറ്റിയതുമില്ല. ഡൽഹിക്കുള്ള മടക്കയാത്രയിലും വേറെ യാത്രക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല.
ഭോപ്പാലിൽ നിന്ന് ഡൽഹി വരെ കാർ യാത്ര ദുഷ്കരമായതിനാലും ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്നു കരുതിയതിനാലുമാണു വിമാനം വാടയകയ്ക്കെടുത്തതെന്നാണു വിമാനക്കന്പനിയോട് ജഗദീഷ് പറഞ്ഞത്. കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും സർക്കാരിലെയും പ്രമുഖരുമായും മുതിർന്ന ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണു മദ്യരാജാവെന്ന് കോണ്‍ഗ്രസിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.