ബെയ്ജിംഗ്: ചൈനീസ് സർവേ സംഘം എവറസ്റ്റ് കൊടുമുടിയിലെത്തി. എവറസ്റ്റിന്റെ ഉയരം വീണ്ടും അളന്നു തിട്ടപ്പെടുത്തുകയാണു ലക്ഷ്യം. ടിബറ്റൻ ഭാഷയിൽ ചോമോലുങ്ക്മ എന്നറിയപ്പെടുന്ന എവറസ്റ്റിന് 2005ലെ സർവേ പ്രകാരം 8844.43 മീറ്ററാണ് ഉയരം. ഇതിൽ വ്യത്യാസം വന്നിട്ടുണ്ടോ എന്നു പരിശോധിക്കും.
നേപ്പാളിലൂടെയും ടിബറ്റിലൂടെയും എവറസ്റ്റിലേക്ക് കയറാം. ഇത്തവണ നേപ്പാൾ പർവതാരോഹണം നിർത്തിവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിനിടയിലും ടിബറ്റിലൂടെയുള്ള പർവതാരോഹണം തുടരാൻ ചൈന തീരുമാനിക്കുകയായിരുന്നു. എവറസ്റ്റിലേക്കുള്ള പാതയിൽ 6500 മീറ്റർ പോയിന്റിൽ 5ജി സ്റ്റേഷൻ സ്ഥാപിക്കാൻ ചൈനയിലെ വാവേ കന്പനി ശ്രമം തുടങ്ങിയതായി ഗ്ളോബൽ ടൈംസ് അറിയിച്ചു. ഇതിൽനിന്നുള്ള സിഗ് നൽ കൊടുമുടിയിൽ എത്തുമോ എന്ന കാര്യത്തിൽ ഇനിയും ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
നേപ്പാളിലൂടെയും ടിബറ്റിലൂടെയും എവറസ്റ്റിലേക്ക് കയറാം. ഇത്തവണ നേപ്പാൾ പർവതാരോഹണം നിർത്തിവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിനിടയിലും ടിബറ്റിലൂടെയുള്ള പർവതാരോഹണം തുടരാൻ ചൈന തീരുമാനിക്കുകയായിരുന്നു. എവറസ്റ്റിലേക്കുള്ള പാതയിൽ 6500 മീറ്റർ പോയിന്റിൽ 5ജി സ്റ്റേഷൻ സ്ഥാപിക്കാൻ ചൈനയിലെ വാവേ കന്പനി ശ്രമം തുടങ്ങിയതായി ഗ്ളോബൽ ടൈംസ് അറിയിച്ചു. ഇതിൽനിന്നുള്ള സിഗ് നൽ കൊടുമുടിയിൽ എത്തുമോ എന്ന കാര്യത്തിൽ ഇനിയും ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.