ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ പ്രശ്നത്തിനു പരിഹാരം കാണാൻ പ്രധാനമന്ത്രി വീണ്ടും ആശ്രയിക്കുന്നത് വിശ്വസ്തരായ ആ മൂന്നു പേരെ. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവരാണവർ. ഇവരുമായാണ് അതിർത്തി സംഘർഷം പ്രധാനമന്ത്രി ചർച്ച ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സംയുക്ത സേനാമേധാവിയും കര, നാവിക, വ്യോമ സേനാ മേധാവികളുമായി പ്രതിരോധമന്ത്രി പ്രത്യേകം നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ജന. റാവത്ത് മോദിയെ അറിയിച്ചു.
മൂന്നു വർഷം മുന്പ് ഡോക ലായിൽ ചൈനയുമായി 73 ദിവസം നീണ്ട സംഘർഷം കൈകാര്യം ചെയ്ത മൂവർ സംഘമാണ് ഇപ്പോഴുമുളളത്. 2017ൽ ജയശങ്കർ വിദേശകാര്യ സെക്രട്ടറിയും ജനറൽ റാവത്ത് കരസേനാ മേധാവിയുമായിരുന്നു. പ്രധാനമന്ത്രിയായി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലും തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം സംയുക്ത സേനാമേധാവിയും കര, നാവിക, വ്യോമ സേനാ മേധാവികളുമായി പ്രതിരോധമന്ത്രി പ്രത്യേകം നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ജന. റാവത്ത് മോദിയെ അറിയിച്ചു.
മൂന്നു വർഷം മുന്പ് ഡോക ലായിൽ ചൈനയുമായി 73 ദിവസം നീണ്ട സംഘർഷം കൈകാര്യം ചെയ്ത മൂവർ സംഘമാണ് ഇപ്പോഴുമുളളത്. 2017ൽ ജയശങ്കർ വിദേശകാര്യ സെക്രട്ടറിയും ജനറൽ റാവത്ത് കരസേനാ മേധാവിയുമായിരുന്നു. പ്രധാനമന്ത്രിയായി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലും തുടരുകയും ചെയ്യുന്നു.