ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ ദുരിത വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ കോണ്‍ഗ്രസ് ഹർജി നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി കേന്ദ്ര സർക്കാരിനു വ്യക്തമായ കർമ പദ്ധതിയൊന്നുമില്ലെന്നു കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുർജെവാല നൽകിയ അപേക്ഷയിൽ ആരോപിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കായി രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങണം. സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജിൽ ഓരോ തൊഴിലാളിക്കും അവകാശപ്പെട്ടതെന്തെന്നു അവരെ ബോധ്യപ്പെടുത്തണം എന്നീ ആവശ്യങ്ങളും അപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു.
തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിൽ ഇടപെടാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാടിനെതിരേ വ്യാപക വിമർശനമുയർന്നതിനു പിന്നാലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.
കുടിയേറ്റ തൊഴിലാളികൾക്കായി രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങണം. സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജിൽ ഓരോ തൊഴിലാളിക്കും അവകാശപ്പെട്ടതെന്തെന്നു അവരെ ബോധ്യപ്പെടുത്തണം എന്നീ ആവശ്യങ്ങളും അപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു.
തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിൽ ഇടപെടാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാടിനെതിരേ വ്യാപക വിമർശനമുയർന്നതിനു പിന്നാലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.