സനാ: യെമനിലെ സെൻട്രൽ മാരിബ് പ്രവിശ്യയിലെ ഷാൻ അൽ ജിൻ ക്യാന്പിൽ പ്രവർത്തിക്കുന്ന പ്രതിരോധമന്ത്രാലയത്തിനു നേർക്ക് ഹൗതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. യെമൻ പ്രതിരോധമന്ത്രിയും സൈനിക കമാൻഡർമാരും പങ്കെടുത്ത മീറ്റിംഗിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രതിരോധമന്ത്രി മുഹമ്മദ് അൽ മക്വാദിഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാവിമതരുടെ കൈവശമാണ് യെമന്റെ ഭൂരിപക്ഷം പ്രദേശങ്ങളും.