ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് പ്രകോപനം വകവയ്ക്കാതെ അവിടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന പരിപാടികൾ തുടരാൻ ഇന്ത്യ. അതിർത്തിയിൽ റോഡ് നിർമാണം നടന്നുവരികയാണ്.
ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനനുസരിച്ച് ഇന്ത്യയും കൂടുതൽ പേരെ പാങ്ങോംഗ് തടാകതീരത്ത് എത്തിച്ചു. തടാകം മുഴുവനും നിയന്ത്രണത്തിലാക്കി വടക്കുള്ള ഗൽവാൻ താഴ്വരയും സ്വന്തമാക്കാനാണ് ചൈനീസ് ഉദ്യമം. അതു നടന്നാൽ കാരക്കോറം ചുരത്തിനടുത്തുള്ള ദൗളത് ബെഗ് ഓൾഡീ വ്യോമതാവളം പ്രതിരോധിക്കാൻ ഇന്ത്യ വിഷമിക്കും.
കരസേനാ മേധാവി എം.എം.നരവണെ കഴിഞ്ഞദിവസം സംഘർഷമേഖല സന്ദർശിച്ചു. ഇന്നു കരസേനയുടെ മുതിർന്ന കമാൻഡർമാരുടെ ത്രിദിന കോൺഫറൻസ് ഇവിടെ തുടങ്ങും. അതിർത്തി സാഹചര്യം യോഗം വിലയിരുത്തും.
ചൈനയുമായി ബ്രിഗേഡ്, ഡിവിഷൻ കമാൻഡർമാരുടെ തലത്തിൽ നടന്ന ചർച്ചകൾ വിജയിച്ചില്ല. നയതന്ത്രനീക്കങ്ങളും നടക്കുന്നുണ്ട്.
ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനനുസരിച്ച് ഇന്ത്യയും കൂടുതൽ പേരെ പാങ്ങോംഗ് തടാകതീരത്ത് എത്തിച്ചു. തടാകം മുഴുവനും നിയന്ത്രണത്തിലാക്കി വടക്കുള്ള ഗൽവാൻ താഴ്വരയും സ്വന്തമാക്കാനാണ് ചൈനീസ് ഉദ്യമം. അതു നടന്നാൽ കാരക്കോറം ചുരത്തിനടുത്തുള്ള ദൗളത് ബെഗ് ഓൾഡീ വ്യോമതാവളം പ്രതിരോധിക്കാൻ ഇന്ത്യ വിഷമിക്കും.
കരസേനാ മേധാവി എം.എം.നരവണെ കഴിഞ്ഞദിവസം സംഘർഷമേഖല സന്ദർശിച്ചു. ഇന്നു കരസേനയുടെ മുതിർന്ന കമാൻഡർമാരുടെ ത്രിദിന കോൺഫറൻസ് ഇവിടെ തുടങ്ങും. അതിർത്തി സാഹചര്യം യോഗം വിലയിരുത്തും.
ചൈനയുമായി ബ്രിഗേഡ്, ഡിവിഷൻ കമാൻഡർമാരുടെ തലത്തിൽ നടന്ന ചർച്ചകൾ വിജയിച്ചില്ല. നയതന്ത്രനീക്കങ്ങളും നടക്കുന്നുണ്ട്.