മുംബൈ: ഗണേഷ് നഗറിലെ ഖാത്കോപാറിൽ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറായ പിതാവിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് രണ്ട് ആണ്മക്കളും സുഹൃത്തുക്കളും ചേർന്ന്.
ഞായറാഴ്ച രാത്രിയാണ് കോവിഡ് ബാധിച്ച്, ഹിന്ദുമഹാ സഭാ ആശുപത്രിയിൽ ഡോക്ടർ മരിച്ചത്. ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്.
മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാൻ ഡോക്ടർ കൂടിയായ മകൻ വാഹനം അന്വേഷിച്ചെങ്കിലും ആദ്യം ലഭിച്ചില്ല. പ്രദേശിക കൗണ്‍സിലറെ ബന്ധപ്പെട്ടശേഷം തിങ്കളാഴ്ച പുലർച്ചയോടെ വാഹനം എത്തി. വാഹനത്തിൽ സഹായി ഇല്ലാത്തതിനാൽ മക്കളും സുഹൃത്തും പിപിഇ കിറ്റ് ധരിച്ച് മൃതദേഹം വാഹനത്തിൽ കയറ്റി ശ്മശാനത്തിൽ എത്തിച്ചു.
കോവിഡ്-19 മാർഗനിർദേശം അനുസരിച്ച് ശവമെടുക്കുന്ന വാഹനത്തിൽ സഹായി കാണണമെന്നും ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ച് മൃതദേഹം വാഹനത്തിൽ കയറ്റണമെന്നുമാണ് ഉത്തരവ്.
ഞായറാഴ്ച രാത്രിയാണ് കോവിഡ് ബാധിച്ച്, ഹിന്ദുമഹാ സഭാ ആശുപത്രിയിൽ ഡോക്ടർ മരിച്ചത്. ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്.
മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാൻ ഡോക്ടർ കൂടിയായ മകൻ വാഹനം അന്വേഷിച്ചെങ്കിലും ആദ്യം ലഭിച്ചില്ല. പ്രദേശിക കൗണ്‍സിലറെ ബന്ധപ്പെട്ടശേഷം തിങ്കളാഴ്ച പുലർച്ചയോടെ വാഹനം എത്തി. വാഹനത്തിൽ സഹായി ഇല്ലാത്തതിനാൽ മക്കളും സുഹൃത്തും പിപിഇ കിറ്റ് ധരിച്ച് മൃതദേഹം വാഹനത്തിൽ കയറ്റി ശ്മശാനത്തിൽ എത്തിച്ചു.
കോവിഡ്-19 മാർഗനിർദേശം അനുസരിച്ച് ശവമെടുക്കുന്ന വാഹനത്തിൽ സഹായി കാണണമെന്നും ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ച് മൃതദേഹം വാഹനത്തിൽ കയറ്റണമെന്നുമാണ് ഉത്തരവ്.