ന്യൂഡൽഹി: ലഡാക്ക് മേഖലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഭടന്മാരെ ചൈന തടങ്കലിലാക്കിയെന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ സൈന്യം നിഷേധിച്ചു.
കിഴക്കൻ ലഡാക്കിൽ പാംഗോംഗ് തടാകത്തിനു സമീപത്തു സംഘർഷം ഉരുണ്ടുകുടുന്നതായാണു റിപ്പോർട്ടുകൾ. ഈ പ്രദേശത്തു മേയ് അഞ്ചിന് ഇരുസേനകളും ആയുധങ്ങളില്ലാതെ ഏറ്റുമുട്ടിയിരുന്നു.
ചൈന തടാകത്തിൽ കൂടുതൽ ബോട്ടുകൾ ഇറക്കുകയും യഥാർഥ കൈവശരേഖയ്ക്കു സമീപം താവളനിർമാണം പോലുള്ളവ നടത്തുകയും ചെയ്തു. ഇന്ത്യ ഇപ്പോൾ ഈ പ്രദേശത്തു സൈനിക സാന്നിധ്യം വർധിപ്പിച്ചതായി ഓൺലൈൻ മാധ്യമം ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
ഇതേ മേഖലയിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയുടെ റോഡ് നിർമാണത്തിനു ഭീഷണി ഉയർത്താൻ ചൈന കൂടുതൽ സൈനികരെ എത്തിച്ചെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം കരസേനാധിപൻ ജനറൽ എം.എ. നരവണെ ലഡാക്കിലെ ലേയിൽ 14-ാം കോർ സേനാ വ്യൂഹത്തിന്റെ ആസ്ഥാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലഡാക്കിന്റെ ചുമതല 14-ാം കോറിനാണ്.
കിഴക്കൻ ലഡാക്കിൽ പാംഗോംഗ് തടാകത്തിനു സമീപത്തു സംഘർഷം ഉരുണ്ടുകുടുന്നതായാണു റിപ്പോർട്ടുകൾ. ഈ പ്രദേശത്തു മേയ് അഞ്ചിന് ഇരുസേനകളും ആയുധങ്ങളില്ലാതെ ഏറ്റുമുട്ടിയിരുന്നു.
ചൈന തടാകത്തിൽ കൂടുതൽ ബോട്ടുകൾ ഇറക്കുകയും യഥാർഥ കൈവശരേഖയ്ക്കു സമീപം താവളനിർമാണം പോലുള്ളവ നടത്തുകയും ചെയ്തു. ഇന്ത്യ ഇപ്പോൾ ഈ പ്രദേശത്തു സൈനിക സാന്നിധ്യം വർധിപ്പിച്ചതായി ഓൺലൈൻ മാധ്യമം ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
ഇതേ മേഖലയിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയുടെ റോഡ് നിർമാണത്തിനു ഭീഷണി ഉയർത്താൻ ചൈന കൂടുതൽ സൈനികരെ എത്തിച്ചെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം കരസേനാധിപൻ ജനറൽ എം.എ. നരവണെ ലഡാക്കിലെ ലേയിൽ 14-ാം കോർ സേനാ വ്യൂഹത്തിന്റെ ആസ്ഥാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലഡാക്കിന്റെ ചുമതല 14-ാം കോറിനാണ്.