ന്യൂഡൽഹി: ലോക്ക് ഡൗണിൽ നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ച ദിവസംതന്നെ അലങ്കോലമായി. വിവിധ സംസ്ഥാനങ്ങൾ അനുമതി നിഷേധിച്ചതോടെ ഡൽഹി, മുംബൈ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കേണ്ടിവന്നു.
ഡൽഹിയിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 82 ആഭ്യന്തര വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. എന്നാൽ, വിമാനം റദ്ദാക്കുന്നതിന്റെ അവസാന നിമിഷം പോലും തങ്ങൾക്ക് അറിയിപ്പു ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ ബഹളമുണ്ടാക്കി. ഡൽഹിയിൽനിന്നു പുറപ്പെടാൻ 125 വിമാനങ്ങളും എത്തിച്ചേരാൻ 118 വിമാനങ്ങളുമാണ് ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നത്.
ഡൽഹിയിൽനിന്നു പൂനയ്ക്കും മുംബൈയിൽനിന്നു പാറ്റ്നയ്ക്കുമാണ് ഇന്നലെ ആദ്യ വിമാനങ്ങൾ പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദായതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
കൊൽക്കത്ത എയർപോർട്ട് ചുഴലിക്കാറ്റിനെ തുടർന്ന് അടച്ചതിനാൽ അഗർത്തല, ദിബ്രുഗഡ്, സിൽച്ചാർ, ഐസ്വാൾ, ദിമാപുർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും മുടങ്ങി. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്നുള്ള ഒൻപതു വിമാനങ്ങളാണ് ഇന്നലെ രാവിലെതന്നെ ക്യാൻസൽ ചെയ്തത്. ഒഡീഷയിൽ അഞ്ചു വിമാന സർവീസുകളും ക്യാൻസൽ ചെയ്തു.
സെബി മാത്യു
ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളതുകൊണ്ട് ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്ത് എത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നത്. എന്നാൽ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഇത്രയധികം നീട്ടിയിട്ടും രോഗവ്യാപനം ഇരട്ടിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എല്ലാ വിമാനത്താവളങ്ങളിലും തെർമൽ സ്കാനിംഗ് ഉൾപ്പെടെ പരിശോധന കർശനമാക്കിയതിനെത്തുടർന്ന് വലിയ ക്യൂവാണു മുംബൈ വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. ആരോഗ്യ സേതു ആപ് യാത്രക്കാർ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
ഡൽഹിയിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 82 ആഭ്യന്തര വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. എന്നാൽ, വിമാനം റദ്ദാക്കുന്നതിന്റെ അവസാന നിമിഷം പോലും തങ്ങൾക്ക് അറിയിപ്പു ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ ബഹളമുണ്ടാക്കി. ഡൽഹിയിൽനിന്നു പുറപ്പെടാൻ 125 വിമാനങ്ങളും എത്തിച്ചേരാൻ 118 വിമാനങ്ങളുമാണ് ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നത്.
ഡൽഹിയിൽനിന്നു പൂനയ്ക്കും മുംബൈയിൽനിന്നു പാറ്റ്നയ്ക്കുമാണ് ഇന്നലെ ആദ്യ വിമാനങ്ങൾ പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദായതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
കൊൽക്കത്ത എയർപോർട്ട് ചുഴലിക്കാറ്റിനെ തുടർന്ന് അടച്ചതിനാൽ അഗർത്തല, ദിബ്രുഗഡ്, സിൽച്ചാർ, ഐസ്വാൾ, ദിമാപുർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും മുടങ്ങി. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്നുള്ള ഒൻപതു വിമാനങ്ങളാണ് ഇന്നലെ രാവിലെതന്നെ ക്യാൻസൽ ചെയ്തത്. ഒഡീഷയിൽ അഞ്ചു വിമാന സർവീസുകളും ക്യാൻസൽ ചെയ്തു.
സെബി മാത്യു
ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളതുകൊണ്ട് ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്ത് എത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നത്. എന്നാൽ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഇത്രയധികം നീട്ടിയിട്ടും രോഗവ്യാപനം ഇരട്ടിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എല്ലാ വിമാനത്താവളങ്ങളിലും തെർമൽ സ്കാനിംഗ് ഉൾപ്പെടെ പരിശോധന കർശനമാക്കിയതിനെത്തുടർന്ന് വലിയ ക്യൂവാണു മുംബൈ വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. ആരോഗ്യ സേതു ആപ് യാത്രക്കാർ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.