മസ്കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടർച്ചയായി (ഫേസ് 2 പ്ലസ്) ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയും, അനുബന്ധ കമ്പനിയായ എയർഇന്ത്യാ എക്സ്പ്രസും സലാലയിൽനിന്നും മസ്കറ്റിൽനിന്നുമായി 15 സർവീസുകൾ നടത്തും. 28 ന് തുടങ്ങി ജൂൺ 7 വരെയാണ് സർവീസുകൾ. സലാലയിൽനിന്നു കണ്ണൂരിലേക്ക് മൂന്നും, മസ്കറ്റിൽനിന്നു കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് എഴും, ജയ്പുർ, അഹമ്മദാബാദ്, ഭൂവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒരോ സർവീസുകളുമാണ് നടത്തുക. യാത്രക്കാരുടെ പട്ടിക ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ തയാറാകുന്നുണ്ട്.
നിലവിൽ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഗർഭിണികൾ, വയോധികർ, തുടർചികിൽസ ആവശ്യമുള്ളവർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ തുടങ്ങി അടിയന്തര സ്വഭാവം കണക്കിലെടുത്ത് എംബസിയിൽനിന്ന് ഇ-മെയിൽ വഴിയും നേരിട്ട് ഫോണിലും ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു. ഈയാഴ്ചതന്നെ ഇൻഡിഗോ മസ്കറ്റിൽനിന്നു പ്രത്യേക സർവീസുകൾ നടത്തും.
സേവ്യർ കാവാലം
നിലവിൽ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഗർഭിണികൾ, വയോധികർ, തുടർചികിൽസ ആവശ്യമുള്ളവർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ തുടങ്ങി അടിയന്തര സ്വഭാവം കണക്കിലെടുത്ത് എംബസിയിൽനിന്ന് ഇ-മെയിൽ വഴിയും നേരിട്ട് ഫോണിലും ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു. ഈയാഴ്ചതന്നെ ഇൻഡിഗോ മസ്കറ്റിൽനിന്നു പ്രത്യേക സർവീസുകൾ നടത്തും.
സേവ്യർ കാവാലം