ചെന്നൈ: ദളിത് വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസിൽ പട്ടികജാതി പട്ടിക വർഗ നിയമപ്രകാരം അറസ്റ്റിലായ ഡിഎംകെ എംപിയും പാർട്ടി ഓർഗനൈസിംഗ് സെക്രട്ടറിയുമായ ആർ.എസ്. ഭാരതിക്ക് ചെന്നൈ എഗ്മോർ കോടതി ഇന്നലെ ഇടക്കാല ജാമ്യം നല്കി. ഇന്നലെ വെളുപ്പിന് ചെന്നൈയിലെ വസതിയിൽനിന്നാണ് ഭാരതി അറസ്റ്റിലായത്.
കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരിയിൽ ഡിഎംകെയുടെ യുവജന സമ്മേളനത്തിനിടെയാണ് 73 കാരനായ ഭാരതി വിവാദ പരാമർശം നടത്തിയത്.
സംസ്ഥാനത്ത് നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ദളിത് വിഭാഗത്തിൽനിന്ന് ഒരാൾ എത്തിയത് എം. കരുണാനിധിയുടെ കാലത്താണെന്നും അതു ഡിഎംകെയുടെ ഭിക്ഷയാണെന്നുമായിരുന്നു ഭാരതിയുടെ പ്രസ്താവന.
ആദി തമിഴർ മക്കൾ കട്ചി നേതാവ് കല്യാണ സുന്ദരത്തിന്റെ പരാതിയിൽ ടെന്യാംപേട്ട് പോലീസാണ് ഭാരതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മുഖ്യമന്ത്രി പളനിസ്വാമിക്കെതിരേ താൻ അഴിമതിക്കേസ് ഫയൽ ചെയ്തതിലുള്ള അമർഷമാണ് ഈ നാടകത്തിനു പളനിസ്വാമിയെ പ്രേരിപ്പിച്ചതെന്നു ഭാരതി പറഞ്ഞു. മൂന്നുമാസംമുന്പ് നടന്ന ഒരു സംഭവത്തിൽ കേസെടുത്തത് പകവീട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. ഭാരതിക്കെതിരേയുള്ള കേസ് പിൻവലിക്കണമെന്ന് എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ ആവശ്യപ്പെട്ടു.
കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരിയിൽ ഡിഎംകെയുടെ യുവജന സമ്മേളനത്തിനിടെയാണ് 73 കാരനായ ഭാരതി വിവാദ പരാമർശം നടത്തിയത്.
സംസ്ഥാനത്ത് നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ദളിത് വിഭാഗത്തിൽനിന്ന് ഒരാൾ എത്തിയത് എം. കരുണാനിധിയുടെ കാലത്താണെന്നും അതു ഡിഎംകെയുടെ ഭിക്ഷയാണെന്നുമായിരുന്നു ഭാരതിയുടെ പ്രസ്താവന.
ആദി തമിഴർ മക്കൾ കട്ചി നേതാവ് കല്യാണ സുന്ദരത്തിന്റെ പരാതിയിൽ ടെന്യാംപേട്ട് പോലീസാണ് ഭാരതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മുഖ്യമന്ത്രി പളനിസ്വാമിക്കെതിരേ താൻ അഴിമതിക്കേസ് ഫയൽ ചെയ്തതിലുള്ള അമർഷമാണ് ഈ നാടകത്തിനു പളനിസ്വാമിയെ പ്രേരിപ്പിച്ചതെന്നു ഭാരതി പറഞ്ഞു. മൂന്നുമാസംമുന്പ് നടന്ന ഒരു സംഭവത്തിൽ കേസെടുത്തത് പകവീട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. ഭാരതിക്കെതിരേയുള്ള കേസ് പിൻവലിക്കണമെന്ന് എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ ആവശ്യപ്പെട്ടു.