ന്യൂയോർക്ക്: ആരാധനലായങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ഈ ആഴ്ചതന്നെ തുറന്നുപ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസ്ഥാന ഗവർണർമാരോട് ആവശ്യപ്പെട്ടു.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഭാഗികമായോ പൂർണമായോ പിൻവലിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അനുസരിച്ച് ഓരോ മേഖലകളിലും ലോക്ക്ഡൗൺ പിൻവലിച്ച്, പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള അധികാരം അതതു സംസ്ഥാനങ്ങളിലെ ഗവർണർമാർക്കാണ് പ്രസിഡന്റ് ട്രംപ് നേരത്തേ നല്കിയിരുന്നത്. ഇതിനെയാണ് ഇപ്പോൾ പ്രസിഡന്റ് ഓവർ റൂൾ ചെയ്യുന്നത്.
മദ്യശാലകളും അബോർഷൻ ക്ലിനിക്കുകളുമൊക്കെ തുറക്കുന്നതിനാണ് ചില ഗവർണർമാർ മുൻഗണന നല്കുന്നത്. ഇതു നീതീകരിക്കാൻ കഴിയില്ല.- പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നമ്മുടെ ആരാധനാലയങ്ങൾ, പള്ളികൾ, മോസ്കുകൾ, സിനഗോഗുകൾ- എല്ലാം എസൻഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി വിശ്വാസികൾക്കായി ഉടൻ തുറന്നുകൊടുക്കണം. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർക്ക് ഇതു സംബന്ധിച്ചു സംശയമുണ്ടെങ്കിൽ അവർ എന്നെ വിളിക്കട്ടെ- പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിടുന്നു. മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. തന്റെ രണ്ടാമൂഴത്തിൽ എതിർ സ്ഥാനാർഥിയായ ജോ ബൈഡനോടു കടുത്ത മത്സരം നേരിടുന്ന ട്രംപ് ഇറക്കിയ പൂഴിക്കടകനായും ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ഷോളി കുന്പിളുവേലി
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഭാഗികമായോ പൂർണമായോ പിൻവലിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അനുസരിച്ച് ഓരോ മേഖലകളിലും ലോക്ക്ഡൗൺ പിൻവലിച്ച്, പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള അധികാരം അതതു സംസ്ഥാനങ്ങളിലെ ഗവർണർമാർക്കാണ് പ്രസിഡന്റ് ട്രംപ് നേരത്തേ നല്കിയിരുന്നത്. ഇതിനെയാണ് ഇപ്പോൾ പ്രസിഡന്റ് ഓവർ റൂൾ ചെയ്യുന്നത്.
മദ്യശാലകളും അബോർഷൻ ക്ലിനിക്കുകളുമൊക്കെ തുറക്കുന്നതിനാണ് ചില ഗവർണർമാർ മുൻഗണന നല്കുന്നത്. ഇതു നീതീകരിക്കാൻ കഴിയില്ല.- പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നമ്മുടെ ആരാധനാലയങ്ങൾ, പള്ളികൾ, മോസ്കുകൾ, സിനഗോഗുകൾ- എല്ലാം എസൻഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി വിശ്വാസികൾക്കായി ഉടൻ തുറന്നുകൊടുക്കണം. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർക്ക് ഇതു സംബന്ധിച്ചു സംശയമുണ്ടെങ്കിൽ അവർ എന്നെ വിളിക്കട്ടെ- പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിടുന്നു. മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. തന്റെ രണ്ടാമൂഴത്തിൽ എതിർ സ്ഥാനാർഥിയായ ജോ ബൈഡനോടു കടുത്ത മത്സരം നേരിടുന്ന ട്രംപ് ഇറക്കിയ പൂഴിക്കടകനായും ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ഷോളി കുന്പിളുവേലി