ലണ്ടൻ: ബ്രിട്ടനിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘുകരിച്ച ശേഷം തുടർച്ചയായുള്ള രണ്ടാമത്തെ രണ്ടാമത്തെ ആഴ്ചയും രോഗവ്യാപനം തുടരുന്നതായി കണക്കുകൾ. സമ്പൂർണ ലോക്ക് ഡൗൺ കാലത്തു 0.5നും 0.9നും ഇടയിലായിരുന്ന വൈറസ് വ്യാപന തോത് കഴിഞ്ഞ രണ്ടായാഴ്ചയായി 0.9നും ഒന്നിനും ഇടയിലായി തുടരുകയാണ്.
വൈറസ് വ്യാപനം കണക്കാക്കാൻ ഉപയോഗിക്കുന്ന റീപ്രൊഡക്ഷൻ നമ്പർ ഒന്നിന് മുകളിൽ ആണെങ്കിൽ രോഗവ്യാപനത്തിന്റെ വേഗം കൂടുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ പറയുന്നത്. എയർപോർട്ടുകളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കു ജൂൺ എട്ടു മുതൽ 14 ദിവസം ക്വാറന്റൈൻ കർശനമാക്കും. ലംഘിക്കുന്നവരിൽനിന്ന് ആയിരം പൗണ്ട് പിഴ ഇടാക്കും.
ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടും. വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് ഒസിഐ കാർഡുമായി ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ഭാഗികമായി പിൻവലിച്ചതോടെ മലയാളികൾ അടക്കമുള്ളവർ ആശ്വാസത്തിലാണ്.
അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള ആളുകളുടെ മരണവും മറ്റും സംഭവിച്ചാൽ നാട്ടിലേക്കു യാത്ര ചെയ്യാൻ അനുമതി ലഭിക്കും. അതേസമയം, വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടെ ആദ്യവിമാനത്തിൽ ലിസ്റ്റിൽ പെട്ടിട്ടും പോകാനാകാത്തവരും അവസരം കാത്തും നിരവധി പേർ ഇനിയും ലണ്ടനിൽ കഴിയുന്നുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
വൈറസ് വ്യാപനം കണക്കാക്കാൻ ഉപയോഗിക്കുന്ന റീപ്രൊഡക്ഷൻ നമ്പർ ഒന്നിന് മുകളിൽ ആണെങ്കിൽ രോഗവ്യാപനത്തിന്റെ വേഗം കൂടുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ പറയുന്നത്. എയർപോർട്ടുകളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കു ജൂൺ എട്ടു മുതൽ 14 ദിവസം ക്വാറന്റൈൻ കർശനമാക്കും. ലംഘിക്കുന്നവരിൽനിന്ന് ആയിരം പൗണ്ട് പിഴ ഇടാക്കും.
ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടും. വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് ഒസിഐ കാർഡുമായി ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ഭാഗികമായി പിൻവലിച്ചതോടെ മലയാളികൾ അടക്കമുള്ളവർ ആശ്വാസത്തിലാണ്.
അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള ആളുകളുടെ മരണവും മറ്റും സംഭവിച്ചാൽ നാട്ടിലേക്കു യാത്ര ചെയ്യാൻ അനുമതി ലഭിക്കും. അതേസമയം, വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടെ ആദ്യവിമാനത്തിൽ ലിസ്റ്റിൽ പെട്ടിട്ടും പോകാനാകാത്തവരും അവസരം കാത്തും നിരവധി പേർ ഇനിയും ലണ്ടനിൽ കഴിയുന്നുണ്ട്.
ഷൈമോൻ തോട്ടുങ്കൽ