ന്യൂഡൽഹി: അധികാരമെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സംസാരി ക്കുകയാ യിരുന്നു അവർ. സാന്പത്തിക രംഗം അതിദാരുണമായ തകർച്ചയിലാണ്. സാന്പത്തിക വിദഗ്ധർ എല്ലാംതന്നെ ഉടനടി ഉത്തേജക നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനവും തുടർന്നുള്ള ദിവസങ്ങളിൽ ധനമന്ത്രി നടത്തിയ വിശദീകരണങ്ങളും ക്രൂര ഫലിതങ്ങളായിരുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും സോണിയ വിമർശിച്ചു. വാക്സിൻ കണ്ടെ ത്തുന്നതുവരെ കൊറോണ വൈറസ് ഇവിടെ നിലനിൽക്കുമെന്നതാണ് ഇപ്പോഴത്തെ നില. ലോക്ക് ഡൗണ്‍ കാര്യങ്ങളിൽ സർക്കാരിന് തന്നെ ഒരു നിശ്ചയവുമില്ലെന്നും സോണിയ ആരോപിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും സർക്കാർ അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള 13 കോടി കുടുംബങ്ങളെയാണ് സർക്കാർ നിർദയം അവഗണിച്ചു കളഞ്ഞത്.
ചെറുകിട കർഷകർ, ഭൂരഹിതരായ കർഷക തൊഴിലാളികൾ, കടയുടമകൾ, സ്വയം തൊഴിലിൽ ഏർപ്പെടുത്തിയിരുന്നവർ ഒക്കെ തന്നെയും അവഗണിക്കപ്പെട്ടു. ഇവരുടെ കഷ്ടതകൾ അകറ്റുന്നതിനായി സർക്കാരിന്റെ കൈവശം ഒരു പരിഹാരവും ഇല്ലെന്നു മാത്രമല്ല, മറിച്ച് പാവപ്പെട്ടവരോട് ഒരു തരത്തിലുള്ള സഹാനുഭൂതിയും പ്രകടിപ്പിക്കുന്നില്ലെന്നതും ഹൃദയഭേദകമാണെന്നും സോണിയ പറഞ്ഞു.
സോണിയ വിളിച്ചു ചേർത്ത പ്രതിപക്ഷ കക്ഷികളുടെ സൂം കോണ്‍ഫറൻസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ എന്നിവർ പങ്കെടുത്തു. ബിഎസ്പി, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവ യോഗത്തിൽ പങ്കെടുത്തില്ല.
കോവിഡിനെതിരായ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും സോണിയ വിമർശിച്ചു. വാക്സിൻ കണ്ടെ ത്തുന്നതുവരെ കൊറോണ വൈറസ് ഇവിടെ നിലനിൽക്കുമെന്നതാണ് ഇപ്പോഴത്തെ നില. ലോക്ക് ഡൗണ്‍ കാര്യങ്ങളിൽ സർക്കാരിന് തന്നെ ഒരു നിശ്ചയവുമില്ലെന്നും സോണിയ ആരോപിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും സർക്കാർ അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള 13 കോടി കുടുംബങ്ങളെയാണ് സർക്കാർ നിർദയം അവഗണിച്ചു കളഞ്ഞത്.
ചെറുകിട കർഷകർ, ഭൂരഹിതരായ കർഷക തൊഴിലാളികൾ, കടയുടമകൾ, സ്വയം തൊഴിലിൽ ഏർപ്പെടുത്തിയിരുന്നവർ ഒക്കെ തന്നെയും അവഗണിക്കപ്പെട്ടു. ഇവരുടെ കഷ്ടതകൾ അകറ്റുന്നതിനായി സർക്കാരിന്റെ കൈവശം ഒരു പരിഹാരവും ഇല്ലെന്നു മാത്രമല്ല, മറിച്ച് പാവപ്പെട്ടവരോട് ഒരു തരത്തിലുള്ള സഹാനുഭൂതിയും പ്രകടിപ്പിക്കുന്നില്ലെന്നതും ഹൃദയഭേദകമാണെന്നും സോണിയ പറഞ്ഞു.
സോണിയ വിളിച്ചു ചേർത്ത പ്രതിപക്ഷ കക്ഷികളുടെ സൂം കോണ്‍ഫറൻസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ എന്നിവർ പങ്കെടുത്തു. ബിഎസ്പി, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവ യോഗത്തിൽ പങ്കെടുത്തില്ല.