പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ അറവുശാലയിൽ നൂറിലധികം പേർക്കു കോവിഡ് -19 ബാധ കണ്ടെത്തി. അറവുശാലകളിലെ ജീവനക്കാരിൽ എല്ലാവർക്കുംതന്നെ പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്നു സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ ജീവനക്കാരുടെ എല്ലാ ബന്ധങ്ങളും തെരഞ്ഞുവരികയാണെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്നു പ്ലാന്റുകൾ അടച്ചുപൂട്ടിച്ചു. ഫ്രാൻസിൽ മാത്രമല്ല ജർമനി, സ്പെയിൻ എന്നിവിടങ്ങളിലും ഇറച്ചി പ്ലാന്റുകളിൽ കൊറോണ വൈറസ് പടർന്നുപിടിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണയ്ക്കിടെ അഴിമതി
റോം: സിസിലിയിലെ കൊറോണ വൈറസ് കോ -ഓർഡിനേറ്ററും മറ്റ് ഒന്പത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അഴിമതി കേസിൽ അറസ്റ്റിലായി. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും സേവന കരാറുകൾക്കും കമ്മീഷൻ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊറോണക്കാലത്ത് കൈക്കൂലിയായി1.8 മില്യണ് യൂറോയെങ്കിലും വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതേത്തുടർന്നു നടന്ന വിശദമായ അന്വേഷണത്തിൽ 2016 മുതൽ ഇവർ നടത്തിയ അഴിമതിയുടെ വിവരങ്ങളും ലഭ്യമായി. അറുനൂറ് മില്യൻ യൂറോ മതിക്കുന്ന തിരിമറികൾ നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. സിസിലിയുടെ കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ തലവൻ അന്റോണിയോ കാൻഡെല ഇപ്പോൾ വീട്ടുതടങ്കലിലാണ്. ആരോഗ്യ അഥോറിറ്റിയുടെ (എഎസ്പി) തലവനായ ഫാബിയോ ഡാമിയാനിയും പോലീസ് തടങ്കലിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു.
പള്ളികളും തുറക്കും
ജനീവ: സ്വിറ്റ്സർലൻഡിലെ പള്ളികൾ 28 മുതൽ തുറക്കാൻ ധാരണയായി. സർക്കാർ മുന്പ് തീരുമാനിച്ചിരുന്നതിലും നേരത്തെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതി. വിവാഹം, മാമോദീസ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും അനുമതിയുണ്ടാകും. രാജ്യത്ത് സാധാരണ ജീവിതം തിരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി അലെയൻ ബെർസെറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
ബെൽജിയൻ ആരോഗ്യമേഖല സമരത്തിലേക്ക്
ബ്രസൽസ്: ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രിയെ നിരനിരയായി പുറംതിരിഞ്ഞുനിന്നു സ്വീകരിച്ച ബെൽജിയൻ നഴ്സുമാർക്കു മന്ത്രിയുടെ വിമർശനം. ഇതോടെ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ആരോഗ്യരംഗത്തെ ജീവനക്കാർ സമരം ചെയ്യാൻ നോട്ടീസ് നൽകി. പണിമുടക്കിയുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്നും, വിവിധ മാർഗങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനായിരിക്കും ശ്രമിക്കുക എന്നും സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്ന സെറ്റ്കാ ട്രേഡ് യൂണിയൻ പറഞ്ഞു.
നഴ്സുമാർക്ക് സർചാർജ് ഒഴിവാക്കി
ലണ്ട ൻ: ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാരെ ഹെൽത്ത് സർചാർജ് അടയ്ക്കുന്നതിൽനിന്നു സർക്കാർ ഒഴിവാക്കി. മലയാളി നഴ്സുമാർ അടക്കം ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിയുള്ളവർക്കു പ്രതിവർഷം 624 പൗണ്ടാണ് ഇതുവഴി ലാഭിക്കാനാവുക. പെർമനന്റ് റെസിഡൻസി ഇല്ലാത്ത എല്ലാ വിദേശികൾക്കും ബാധകമായ സർചാർജിൽനിന്നാണ് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ഇളവ് ബാധകമായതിനാൽ രണ്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവർഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം. അതേസമയം, നിലവിൽ വീസയെടുക്കുന്നതിന് മുൻകൂറായി സർചാർജ് അടച്ചിരുന്നവർക്കു പണം തിരികെ ലഭിക്കുമോ എന്നു വ്യക്തമല്ല. ഇതുവരെ 400 പൗണ്ട് ആയിരുന്ന പ്രതിവർഷം സർചാർജ് ഒക്ടോബർ മുതലാണ് 624 പൗണ്ട് ആകുന്നത്. രാജ്യത്ത് ആറു മാസത്തിലധികം തങ്ങുന്നവർക്കാണ് ഇതു ബാധകം.
യുകെയിൽ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ്
ലണ്ടൻ: യുകെയിൽ കൊറോണ വൈറസ് ബാധിക്കുകയും സ്വാഭാവിക പ്രതിരോധശേഷി ആർജിക്കുകയും ചെയ്തവരെ തിരിച്ചറിയാൻ പത്തു മില്യൻ ആന്റിബോഡി ടെസ്റ്റുകൾ നടത്തും. ശരീരത്തിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിക്കുന്നവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകി സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. അതേസമയം, ഇങ്ങനെയൊരു പദ്ധതി സജീവ പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
ജർമനിയിൽ റസ്റ്ററന്റുകൾ തുറന്നു
ബർലിൻ: രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ജർമൻ റസ്റ്ററന്റുകൾ വീണ്ടും തുറന്നു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കാം. പലേടത്തും ഇപ്പോഴും തുറക്കാനുള്ള സാഹചര്യമായിട്ടില്ല. തുറന്ന പലരും നിർദിഷ്ട സമയം മുഴുവൻ പ്രവർത്തിക്കുന്നുമില്ല. സന്ദർശകർ വളരെ കുറവാണെന്നാണ് മിക്കവരും പറയുന്നത്. 180 മീലുകൾ വരെ വിറ്റിരുന്ന ഒരു റെസ്റ്ററന്റിന് ഇപ്പോൾ ഏകദേശം 30 മീലുകൾ മാത്രമാണ് ഒരു ദിവസം വിൽക്കാനാകുന്നത്.
ജോസ് കുന്പിളുവേലിൽ
കൊറോണയ്ക്കിടെ അഴിമതി
റോം: സിസിലിയിലെ കൊറോണ വൈറസ് കോ -ഓർഡിനേറ്ററും മറ്റ് ഒന്പത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അഴിമതി കേസിൽ അറസ്റ്റിലായി. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും സേവന കരാറുകൾക്കും കമ്മീഷൻ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊറോണക്കാലത്ത് കൈക്കൂലിയായി1.8 മില്യണ് യൂറോയെങ്കിലും വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതേത്തുടർന്നു നടന്ന വിശദമായ അന്വേഷണത്തിൽ 2016 മുതൽ ഇവർ നടത്തിയ അഴിമതിയുടെ വിവരങ്ങളും ലഭ്യമായി. അറുനൂറ് മില്യൻ യൂറോ മതിക്കുന്ന തിരിമറികൾ നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. സിസിലിയുടെ കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ തലവൻ അന്റോണിയോ കാൻഡെല ഇപ്പോൾ വീട്ടുതടങ്കലിലാണ്. ആരോഗ്യ അഥോറിറ്റിയുടെ (എഎസ്പി) തലവനായ ഫാബിയോ ഡാമിയാനിയും പോലീസ് തടങ്കലിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു.
പള്ളികളും തുറക്കും
ജനീവ: സ്വിറ്റ്സർലൻഡിലെ പള്ളികൾ 28 മുതൽ തുറക്കാൻ ധാരണയായി. സർക്കാർ മുന്പ് തീരുമാനിച്ചിരുന്നതിലും നേരത്തെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതി. വിവാഹം, മാമോദീസ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും അനുമതിയുണ്ടാകും. രാജ്യത്ത് സാധാരണ ജീവിതം തിരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി അലെയൻ ബെർസെറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
ബെൽജിയൻ ആരോഗ്യമേഖല സമരത്തിലേക്ക്
ബ്രസൽസ്: ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രിയെ നിരനിരയായി പുറംതിരിഞ്ഞുനിന്നു സ്വീകരിച്ച ബെൽജിയൻ നഴ്സുമാർക്കു മന്ത്രിയുടെ വിമർശനം. ഇതോടെ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ആരോഗ്യരംഗത്തെ ജീവനക്കാർ സമരം ചെയ്യാൻ നോട്ടീസ് നൽകി. പണിമുടക്കിയുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്നും, വിവിധ മാർഗങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനായിരിക്കും ശ്രമിക്കുക എന്നും സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്ന സെറ്റ്കാ ട്രേഡ് യൂണിയൻ പറഞ്ഞു.
നഴ്സുമാർക്ക് സർചാർജ് ഒഴിവാക്കി
ലണ്ട ൻ: ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാരെ ഹെൽത്ത് സർചാർജ് അടയ്ക്കുന്നതിൽനിന്നു സർക്കാർ ഒഴിവാക്കി. മലയാളി നഴ്സുമാർ അടക്കം ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിയുള്ളവർക്കു പ്രതിവർഷം 624 പൗണ്ടാണ് ഇതുവഴി ലാഭിക്കാനാവുക. പെർമനന്റ് റെസിഡൻസി ഇല്ലാത്ത എല്ലാ വിദേശികൾക്കും ബാധകമായ സർചാർജിൽനിന്നാണ് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും ഇളവ് ബാധകമായതിനാൽ രണ്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവർഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം. അതേസമയം, നിലവിൽ വീസയെടുക്കുന്നതിന് മുൻകൂറായി സർചാർജ് അടച്ചിരുന്നവർക്കു പണം തിരികെ ലഭിക്കുമോ എന്നു വ്യക്തമല്ല. ഇതുവരെ 400 പൗണ്ട് ആയിരുന്ന പ്രതിവർഷം സർചാർജ് ഒക്ടോബർ മുതലാണ് 624 പൗണ്ട് ആകുന്നത്. രാജ്യത്ത് ആറു മാസത്തിലധികം തങ്ങുന്നവർക്കാണ് ഇതു ബാധകം.
യുകെയിൽ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ്
ലണ്ടൻ: യുകെയിൽ കൊറോണ വൈറസ് ബാധിക്കുകയും സ്വാഭാവിക പ്രതിരോധശേഷി ആർജിക്കുകയും ചെയ്തവരെ തിരിച്ചറിയാൻ പത്തു മില്യൻ ആന്റിബോഡി ടെസ്റ്റുകൾ നടത്തും. ശരീരത്തിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിക്കുന്നവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകി സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. അതേസമയം, ഇങ്ങനെയൊരു പദ്ധതി സജീവ പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
ജർമനിയിൽ റസ്റ്ററന്റുകൾ തുറന്നു
ബർലിൻ: രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ജർമൻ റസ്റ്ററന്റുകൾ വീണ്ടും തുറന്നു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കാം. പലേടത്തും ഇപ്പോഴും തുറക്കാനുള്ള സാഹചര്യമായിട്ടില്ല. തുറന്ന പലരും നിർദിഷ്ട സമയം മുഴുവൻ പ്രവർത്തിക്കുന്നുമില്ല. സന്ദർശകർ വളരെ കുറവാണെന്നാണ് മിക്കവരും പറയുന്നത്. 180 മീലുകൾ വരെ വിറ്റിരുന്ന ഒരു റെസ്റ്ററന്റിന് ഇപ്പോൾ ഏകദേശം 30 മീലുകൾ മാത്രമാണ് ഒരു ദിവസം വിൽക്കാനാകുന്നത്.
ജോസ് കുന്പിളുവേലിൽ