കോൽക്കത്ത/ ഭുവനേശ്വർ/ധാക്ക: അതിതീവ്ര ചുഴലിക്കാറ്റ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി നൂറോളം പേരുടെ ജീവൻ അപഹരിച്ചു. പശ്ചിമബംഗാളിൽ 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കഴിഞ്ഞദിവസം ഒഡീഷയിൽ രണ്ടുപേർ മരിച്ചിരുന്നു. പശ്ചിമബംഗാളിലെ രണ്ടു ജില്ലകളിലും കോൽക്കത്തയുടെ പല ഭാഗങ്ങളിലും വൻ നാശനഷ്ടമുണ്ടായി. കനത്തമഴയിൽ കോൽക്കത്ത വിമാനത്താവളം വെള്ളത്തിലായി.
പശ്ചിബംഗാളിൽ 100 വർഷത്തിനു ശേഷമാണ് ഇത്രയും ശക്തിയേറിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒഡീഷയിലും ബംഗാളിലും ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. മരങ്ങൾ കടപുഴകി വീണു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. ഗതാഗത സംവിധാനം തടസപ്പെട്ടു. പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും താറുമാറായി. ഒഡീഷയിൽ 44.8 ലക്ഷം പേരെ ചുഴിക്കാറ്റ് ബാധിച്ചെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു.
തീവ്രത കുറഞ്ഞ് ഉംപുൻ ചുഴലിക്കാറ്റ് ഇന്ത്യ കടന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ പ്രവേശിച്ചു. അവിടെ 20 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്ന് ആസാം, മേഘാലയ പ്രദേശത്ത് എത്തും.
ഉംപുൻ ചുഴലിക്കാറ്റിൽ നോർത്ത്, സൗത്ത് 24 പർഗനാസ് ജില്ലകൾ പൂർണമായും തകർന്നുവെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ വ്യോമ നിരീക്ഷണം നടത്തും.
ഈസ്റ്റ് മിഡ്നാപുർ, ഹൗറ ജില്ലകളിലും ഉംപുൻ കനത്തനാശമാണു സൃഷ്ടിച്ചത്. നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തിയിട്ടില്ലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.
ഇതിനിടെ, ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പശ്ചിമബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടു. ഈ വെല്ലുവിളി നേരിടുന്ന അവസരത്തിൽ രാഷ്ട്രം ബംഗാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ഫോണിൽ വിളിച്ച് കേന്ദ്രത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. കോൽക്കത്ത നഗരത്തിൽ മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
നിരവധി കെട്ടിടങ്ങളും കാറുകളും തകർന്നു. പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണം തടസപ്പെട്ടു. കോൽക്കത്തയുടെ ഭൂരിഭാഗം ഭാഗങ്ങളും നിരവധി ജില്ലകളും ഇരുട്ടിലാണ്. ടവറുകൾ തകർന്നതോടെ മൊബൈൽ, ഇന്റർനെറ്റ് സംവിധാനം തടസപ്പെട്ടു.
പശ്ചിബംഗാളിൽ 100 വർഷത്തിനു ശേഷമാണ് ഇത്രയും ശക്തിയേറിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒഡീഷയിലും ബംഗാളിലും ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. മരങ്ങൾ കടപുഴകി വീണു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. ഗതാഗത സംവിധാനം തടസപ്പെട്ടു. പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും താറുമാറായി. ഒഡീഷയിൽ 44.8 ലക്ഷം പേരെ ചുഴിക്കാറ്റ് ബാധിച്ചെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു.
തീവ്രത കുറഞ്ഞ് ഉംപുൻ ചുഴലിക്കാറ്റ് ഇന്ത്യ കടന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ പ്രവേശിച്ചു. അവിടെ 20 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്ന് ആസാം, മേഘാലയ പ്രദേശത്ത് എത്തും.
ഉംപുൻ ചുഴലിക്കാറ്റിൽ നോർത്ത്, സൗത്ത് 24 പർഗനാസ് ജില്ലകൾ പൂർണമായും തകർന്നുവെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ വ്യോമ നിരീക്ഷണം നടത്തും.
ഈസ്റ്റ് മിഡ്നാപുർ, ഹൗറ ജില്ലകളിലും ഉംപുൻ കനത്തനാശമാണു സൃഷ്ടിച്ചത്. നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തിയിട്ടില്ലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.
ഇതിനിടെ, ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പശ്ചിമബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടു. ഈ വെല്ലുവിളി നേരിടുന്ന അവസരത്തിൽ രാഷ്ട്രം ബംഗാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ഫോണിൽ വിളിച്ച് കേന്ദ്രത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. കോൽക്കത്ത നഗരത്തിൽ മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
നിരവധി കെട്ടിടങ്ങളും കാറുകളും തകർന്നു. പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണം തടസപ്പെട്ടു. കോൽക്കത്തയുടെ ഭൂരിഭാഗം ഭാഗങ്ങളും നിരവധി ജില്ലകളും ഇരുട്ടിലാണ്. ടവറുകൾ തകർന്നതോടെ മൊബൈൽ, ഇന്റർനെറ്റ് സംവിധാനം തടസപ്പെട്ടു.