ന്യൂയോർക്ക്: കോവിഡ്-19 മൂലം അമേരിക്കയിൽ കുടുങ്ങിപ്പോയ മലയാളികളെ നേരിട്ടു കേരളത്തിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫോമാ സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിംഗിലൂടെ അമേരിക്കൻ മലയാളികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ, അതതു സംസ്ഥാനത്തുതന്നെ എത്തിക്കാനാണു കേന്ദ്രം പരിഗണന നല്കുന്നത്. ഇതു ക്വാറന്റൈൻ നടപ്പാക്കുന്നതിനെ കൂടുതൽ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലേക്കുള്ള ആദ്യവിമാനം സാൻഫ്രാൻസിസ്കോയിൽനിന്ന് ഈ മാസം 25ന് ഉണ്ടാകും. യാത്രക്കാരുടെ ലഭ്യത അനുസരിച്ച് ന്യൂയോർക്കിൽനിന്നും ഷിക്കാഗോയിൽനിന്നും കേരളത്തിലേക്കു നേരിട്ടു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യൻ പൗരത്വമുള്ള മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിച്ച കുട്ടികളെ യാത്ര ചെയ്യാൻ എയർ ഇന്ത്യ അനുവദിക്കാത്തതു പലരും യോഗത്തിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ പൗരന്മാരെ മാത്രം നാട്ടിലേക്കു കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ അനുമതി നല്കിയിരിക്കുന്നത്. എന്നാൽ, എച്ച്1, എൽ 1 തുടങ്ങിയ വീസകളിൽ ജോലിചെയ്യുന്ന ദന്പതികൾക്ക് അമേരിക്കയിൽവച്ചു കുട്ടി ജനിച്ചാൽ ആ കുട്ടി അമേരിക്കൻ പൗരനായി മാറും. മാതാപിതാക്കൾ അപ്പോഴും ഇന്ത്യൻ പൗരന്മാരായിരിക്കും. ഈ കാരണം പറഞ്ഞ് യാതൊരു ദയയുമില്ലാതെ കൈക്കുഞ്ഞുങ്ങളുടെ യാത്ര പോലും എയർ ഇന്ത്യ തടയുകയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം എയർ പോർട്ടിൽനിന്നു പല കുടുംബങ്ങളെയും ഇക്കാരണത്താൽ തിരിച്ചയച്ചെന്നും പരാതിയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മന്ത്രി മുരളീധരനും പ്രതികരിച്ചത്. ആദ്യം ഇന്ത്യൻ പാസ്പോർട്ടുള്ളവരെ തിരിച്ചുകൊണ്ടുവരാൻ മാത്രമാണു പ്രഥമ പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. മറ്റുള്ളവരെ പിന്നീടു പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഷോളി കുന്പിളുവേലി
കേരളത്തിലേക്കുള്ള ആദ്യവിമാനം സാൻഫ്രാൻസിസ്കോയിൽനിന്ന് ഈ മാസം 25ന് ഉണ്ടാകും. യാത്രക്കാരുടെ ലഭ്യത അനുസരിച്ച് ന്യൂയോർക്കിൽനിന്നും ഷിക്കാഗോയിൽനിന്നും കേരളത്തിലേക്കു നേരിട്ടു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യൻ പൗരത്വമുള്ള മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിച്ച കുട്ടികളെ യാത്ര ചെയ്യാൻ എയർ ഇന്ത്യ അനുവദിക്കാത്തതു പലരും യോഗത്തിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ പൗരന്മാരെ മാത്രം നാട്ടിലേക്കു കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ അനുമതി നല്കിയിരിക്കുന്നത്. എന്നാൽ, എച്ച്1, എൽ 1 തുടങ്ങിയ വീസകളിൽ ജോലിചെയ്യുന്ന ദന്പതികൾക്ക് അമേരിക്കയിൽവച്ചു കുട്ടി ജനിച്ചാൽ ആ കുട്ടി അമേരിക്കൻ പൗരനായി മാറും. മാതാപിതാക്കൾ അപ്പോഴും ഇന്ത്യൻ പൗരന്മാരായിരിക്കും. ഈ കാരണം പറഞ്ഞ് യാതൊരു ദയയുമില്ലാതെ കൈക്കുഞ്ഞുങ്ങളുടെ യാത്ര പോലും എയർ ഇന്ത്യ തടയുകയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം എയർ പോർട്ടിൽനിന്നു പല കുടുംബങ്ങളെയും ഇക്കാരണത്താൽ തിരിച്ചയച്ചെന്നും പരാതിയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മന്ത്രി മുരളീധരനും പ്രതികരിച്ചത്. ആദ്യം ഇന്ത്യൻ പാസ്പോർട്ടുള്ളവരെ തിരിച്ചുകൊണ്ടുവരാൻ മാത്രമാണു പ്രഥമ പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. മറ്റുള്ളവരെ പിന്നീടു പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഷോളി കുന്പിളുവേലി