ഇസ്ലാമാബാദ്: വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്നാരോപിച്ച് ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ വീണ്ടും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഈയാഴ്ച മൂന്നാംതവണയാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഈ വിധത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ചിരികോട് സെക്ടറിൽ ഇന്ത്യയുടെ ആക്രമണത്തിൽ 45 വയസുകാരനു പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
എന്നാൽ, പൂഞ്ച് ജില്ലയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടി നൽകുകയാണ് ഇന്ത്യ ചെയ്തതെന്നു സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഈയാഴ്ച മൂന്നാംതവണയാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഈ വിധത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ചിരികോട് സെക്ടറിൽ ഇന്ത്യയുടെ ആക്രമണത്തിൽ 45 വയസുകാരനു പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
എന്നാൽ, പൂഞ്ച് ജില്ലയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടി നൽകുകയാണ് ഇന്ത്യ ചെയ്തതെന്നു സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.