വെല്ലിംഗ്ടൺ: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ ഖ്യാതി നേടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡേൺ സാന്പത്തിക ഉണർവിനു പുതുവഴി നിർദേശിക്കുന്നു. രാജ്യത്ത് ആഴ്ചയിൽ നാലുദിവസം ജോലി, മൂന്നുദിവസം ഒഴിവ് എന്നതാണ് ആർഡേണിന്റെ നിർദേശം.
ഇങ്ങനെ നിർദേശിക്കുന്നതിലെ ലക്ഷ്യമിതാണ്. മൂന്നുദിവസം ജനങ്ങൾക്ക് അടിച്ചുപൊളിക്കാം, യാത്രകൾ നടത്താം.
ടൂറിസം മുഖ്യവരുമാനമാർഗമായുള്ള ന്യൂസിലൻഡിൽ കോവിഡനന്തര വളർച്ചയ്ക്കു ടൂറിസവും ഹോട്ടലുകളും ഉണരണം. വിദേശികൾ വരുന്നതിനൊപ്പം സ്വദേശികളും കൂടുതൽ യാത്ര നടത്തണം. ഒഴിവുദിവസങ്ങൾ കൂടിയാൽ അതു നടക്കും. അതിനാലാണ് മുപ്പത്തൊൻപതുകാരിയായ ജസിന്ദ ആർഡേൺ ചതുർദിന പ്രവൃത്തിവാരം നിർദേശിക്കുന്നത്.
രാജ്യത്ത് 1503 പേർക്ക് കോവിഡ് ബാധിച്ചു. 21 പേർ മരിച്ചു. 1458 പേർ സുഖപ്പെട്ടു.
സെപ്റ്റംബറിൽ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പാണ്. ഇപ്പോൾ ജനപ്രീതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ജസിന്ദയ്ക്ക് സ്വന്തം പാർട്ടിയായ ലേബറിനെ നല്ലഭൂരിപക്ഷത്തിലേക്കു നയിക്കാൻ പറ്റുമെന്നാണു വിശ്വാസം. 2017-ൽ ഭൂരിപക്ഷമില്ലാതിരുന്ന ലേബർ മറ്റു കക്ഷികളുടെ പിന്തുണയിലാണ് ന്യൂനപക്ഷ മന്ത്രിസഭ ഉണ്ടാക്കിയത്.
ഇങ്ങനെ നിർദേശിക്കുന്നതിലെ ലക്ഷ്യമിതാണ്. മൂന്നുദിവസം ജനങ്ങൾക്ക് അടിച്ചുപൊളിക്കാം, യാത്രകൾ നടത്താം.
ടൂറിസം മുഖ്യവരുമാനമാർഗമായുള്ള ന്യൂസിലൻഡിൽ കോവിഡനന്തര വളർച്ചയ്ക്കു ടൂറിസവും ഹോട്ടലുകളും ഉണരണം. വിദേശികൾ വരുന്നതിനൊപ്പം സ്വദേശികളും കൂടുതൽ യാത്ര നടത്തണം. ഒഴിവുദിവസങ്ങൾ കൂടിയാൽ അതു നടക്കും. അതിനാലാണ് മുപ്പത്തൊൻപതുകാരിയായ ജസിന്ദ ആർഡേൺ ചതുർദിന പ്രവൃത്തിവാരം നിർദേശിക്കുന്നത്.
രാജ്യത്ത് 1503 പേർക്ക് കോവിഡ് ബാധിച്ചു. 21 പേർ മരിച്ചു. 1458 പേർ സുഖപ്പെട്ടു.
സെപ്റ്റംബറിൽ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പാണ്. ഇപ്പോൾ ജനപ്രീതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ജസിന്ദയ്ക്ക് സ്വന്തം പാർട്ടിയായ ലേബറിനെ നല്ലഭൂരിപക്ഷത്തിലേക്കു നയിക്കാൻ പറ്റുമെന്നാണു വിശ്വാസം. 2017-ൽ ഭൂരിപക്ഷമില്ലാതിരുന്ന ലേബർ മറ്റു കക്ഷികളുടെ പിന്തുണയിലാണ് ന്യൂനപക്ഷ മന്ത്രിസഭ ഉണ്ടാക്കിയത്.