ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സ്പെഷൽ ട്രെയിൻ സർവീസിൽ 200 ട്രെയിനുകൾ കൂടി ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. നോണ്‍ എസി കോച്ചുകൾ മാത്രം ഉൾപ്പെടുത്തിയുള്ള സർവീസുകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. ട്രെയിനുകളുടെ ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്നു ഐആർസിടിസി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള ശ്രമിക് എക്സ്പ്രസുകൾക്കു പുറമേ മേയ് 12 മുതൽ വിവിധ സംസ്ഥാനങ്ങളിലേക്കു 15 സ്പെഷൽ ട്രെയിനുകൾ ഓടിച്ചിരുന്നു. എസി കോച്ചുകൾ മാത്രമുള്ള രാജധാനി എക്സ്പ്രസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടൊപ്പമാണ് 200ൽ അധികം ട്രെയിനുകൾ ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ശ്രമിക് ട്രെയിനുകളിലും സ്പെഷൽ സർവീസുകളിലും ഏർപ്പെടുത്തിയ നിബന്ധനകൾ ഇതിലും ബാധകമാകും. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് യാത്ര അനുവദിക്കുകയില്ല. സാമൂഹിക അകലം പാലിക്കണമെന്നതും മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിബന്ധനകളിലുണ്ട്.
കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള ശ്രമിക് എക്സ്പ്രസുകൾക്കു പുറമേ മേയ് 12 മുതൽ വിവിധ സംസ്ഥാനങ്ങളിലേക്കു 15 സ്പെഷൽ ട്രെയിനുകൾ ഓടിച്ചിരുന്നു. എസി കോച്ചുകൾ മാത്രമുള്ള രാജധാനി എക്സ്പ്രസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടൊപ്പമാണ് 200ൽ അധികം ട്രെയിനുകൾ ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ശ്രമിക് ട്രെയിനുകളിലും സ്പെഷൽ സർവീസുകളിലും ഏർപ്പെടുത്തിയ നിബന്ധനകൾ ഇതിലും ബാധകമാകും. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് യാത്ര അനുവദിക്കുകയില്ല. സാമൂഹിക അകലം പാലിക്കണമെന്നതും മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിബന്ധനകളിലുണ്ട്.