ലണ്ടൻ/ന്യൂയോർക്ക്: കോവിഡിനു വാക്സിൻ കണ്ടെത്താനുള്ള മത്സരത്തിൽ അമേരിക്കൻ കന്പനി മോഡേണ അല്പം മുന്നിൽ. നേരത്തേ മികച്ച മുന്നേറ്റം കുറിച്ച ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണം രണ്ടാംഘട്ടത്തൽ അത്ര വിജയമായില്ല. എങ്കിലും അടുത്തവട്ടം പരീക്ഷണം നല്ല ഫലം നല്കുമെന്ന പ്രതീക്ഷയിലാണ് അവർ.
മോഡേണ ഇൻകോർപറേറ്റഡ്, ഓഹരി വില്പന നടത്താനിരിക്കെയാണ് ആശാവഹമായ ഫലം പുറത്തുവിട്ടത്. അതിനാൽ നിരീക്ഷകർ അത്ര ആവേശം പ്രകടിപ്പിക്കുന്നില്ല. എട്ടു വോളന്റിയർമാരിൽ പരീക്ഷിച്ചപ്പോൾ ശരീരത്തിൽ പ്രതിരോധ ശേഷി നല്കുന്ന ആന്റി ബോഡികൾ ഉണ്ടായെന്നാണു മോഡേണയുടെ അറിയിപ്പ്. മാർച്ചിൽ ആരംഭിച്ചതാണ് പരീക്ഷണം. മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണം നടത്താനുള്ള അനുവാദം കന്പനിക്കു ലഭിച്ചിട്ടുണ്ട്.
ഓക്സ്ഫഡിലെ വാക്സിൻ പരീക്ഷണം ഭാഗിക വിജയമേ കാണിച്ചുള്ളു. കുരങ്ങുകളിൽ ഈ വാക്സിൻ കൊടുത്തെങ്കിലും കോവിഡിനെതിരായ പ്രതിരോധം ഉടലെടുത്തില്ല. എന്നാൽ, ന്യൂമോണിയയ്ക്കു പ്രതിരോധം ഉണ്ടായി. ശ്വസനവ്യവസ്ഥയുടെ മേൽഭാഗങ്ങളിൽ വൈറസ് സാന്നിധ്യം കുറയ്ക്കാൻ വാക്സിനു കഴിഞ്ഞില്ല. അവിടെനിന്നു താഴോട്ടുചെന്നു ശ്വാസകോശത്തിൽ ന്യൂമോണിയയും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
സാധാരണ ജലദോഷത്തിനു കാരണമായ അഡെനോ വൈറസിന്റെ ഒരു ദുർബല പതിപ്പാണ് ഓക്സ്ഫഡ് വാക്സിൻ ആയി ഉപയോഗിച്ചത്. മോഡേണ പരീക്ഷിക്കുന്നത് ഒരു മെസഞ്ചർ ആർഎൻഎ (എംആർഎൻഎ 1273) ആണ്. വൈറസ് പോലെയുള്ള ഇതു കോശങ്ങളിൽ ഒരു പ്രതിരോധ പ്രോട്ടീൻ ഉണ്ടാക്കുന്നുവെന്നാണ് പ്രാരംഭ പരീക്ഷണങ്ങളിൽ കണ്ടത്. വിവിധ രാജ്യങ്ങളിലായി നൂറിലേറെ രാസ സംയുക്തങ്ങളാണു വാക്സിനായി പരീക്ഷിക്കപ്പെടുന്നത്. മരുന്നു ഗവേഷണത്തിൽ ഇതിലേറെ സംയുക്തങ്ങൾ ഉണ്ട്.
മോഡേണ ഇൻകോർപറേറ്റഡ്, ഓഹരി വില്പന നടത്താനിരിക്കെയാണ് ആശാവഹമായ ഫലം പുറത്തുവിട്ടത്. അതിനാൽ നിരീക്ഷകർ അത്ര ആവേശം പ്രകടിപ്പിക്കുന്നില്ല. എട്ടു വോളന്റിയർമാരിൽ പരീക്ഷിച്ചപ്പോൾ ശരീരത്തിൽ പ്രതിരോധ ശേഷി നല്കുന്ന ആന്റി ബോഡികൾ ഉണ്ടായെന്നാണു മോഡേണയുടെ അറിയിപ്പ്. മാർച്ചിൽ ആരംഭിച്ചതാണ് പരീക്ഷണം. മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണം നടത്താനുള്ള അനുവാദം കന്പനിക്കു ലഭിച്ചിട്ടുണ്ട്.
ഓക്സ്ഫഡിലെ വാക്സിൻ പരീക്ഷണം ഭാഗിക വിജയമേ കാണിച്ചുള്ളു. കുരങ്ങുകളിൽ ഈ വാക്സിൻ കൊടുത്തെങ്കിലും കോവിഡിനെതിരായ പ്രതിരോധം ഉടലെടുത്തില്ല. എന്നാൽ, ന്യൂമോണിയയ്ക്കു പ്രതിരോധം ഉണ്ടായി. ശ്വസനവ്യവസ്ഥയുടെ മേൽഭാഗങ്ങളിൽ വൈറസ് സാന്നിധ്യം കുറയ്ക്കാൻ വാക്സിനു കഴിഞ്ഞില്ല. അവിടെനിന്നു താഴോട്ടുചെന്നു ശ്വാസകോശത്തിൽ ന്യൂമോണിയയും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
സാധാരണ ജലദോഷത്തിനു കാരണമായ അഡെനോ വൈറസിന്റെ ഒരു ദുർബല പതിപ്പാണ് ഓക്സ്ഫഡ് വാക്സിൻ ആയി ഉപയോഗിച്ചത്. മോഡേണ പരീക്ഷിക്കുന്നത് ഒരു മെസഞ്ചർ ആർഎൻഎ (എംആർഎൻഎ 1273) ആണ്. വൈറസ് പോലെയുള്ള ഇതു കോശങ്ങളിൽ ഒരു പ്രതിരോധ പ്രോട്ടീൻ ഉണ്ടാക്കുന്നുവെന്നാണ് പ്രാരംഭ പരീക്ഷണങ്ങളിൽ കണ്ടത്. വിവിധ രാജ്യങ്ങളിലായി നൂറിലേറെ രാസ സംയുക്തങ്ങളാണു വാക്സിനായി പരീക്ഷിക്കപ്പെടുന്നത്. മരുന്നു ഗവേഷണത്തിൽ ഇതിലേറെ സംയുക്തങ്ങൾ ഉണ്ട്.