മാഡ്രിഡ്: കൊറോണ വൈറസ് ബാധ കാരണം സാന്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ സ്പെയിനിലെ സോഷ്യലിസ്റ്റ് സർക്കാർ നിശ്ചിത മാസ വരുമാന പദ്ധതി നടപ്പാക്കുന്നു. ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച പദ്ധതിക്ക് പാർലമെന്റ് അംഗീകാരം നൽകുമെന്നും കരുതുന്നു.
ഇതു പ്രകാരം, പ്രായപൂർത്തിയായ എല്ലാവർക്കും പ്രതിമാസം ഏറ്റവും കുറഞ്ഞത് 462 യൂറോ വരുമാനം ഉറപ്പാക്കും. ഇത്രയും ഇല്ലാത്തവർക്ക് സർക്കാർ പെൻഷൻ മുഖേന ഇതു ലഭ്യമാക്കും.
ഫിൻലൻഡ് നേരത്തെ തന്നെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇറ്റലി മറ്റു പദ്ധതികൾക്കൊപ്പം ബന്ധപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്കിനെ സ്വാധീനിക്കാൻ ഇതിനു സാധിച്ചില്ല.
ഇറ്റലിയുടെ ഉയിർപ്പ് നോക്കി ഇയു
യൂറോപ്പിലെ ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിയുടെ വടക്കൻ മേഖലയിലെ മിക്ക സ്ഥലങ്ങളുടെയും സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആകെയുള്ള വരുമാന സ്രോതസ് ടൂറിസത്തിലൂടെയായിരുന്നത് ഇപ്പോൾ നാമാവശേഷമായി.
വളരെയധികം കടബാധ്യതയുള്ള ഇറ്റലിക്ക് ഒരു സന്തോഷ വാർത്തയാണ് ഇയുവിന്റെ സഹായം. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച വടക്കാണ് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾക്കായി സർക്കാർ 90 കോടിയൂറോയുടെ സാന്പത്തിക സഹായം അവതരിപ്പിച്ചിരുന്നു. പിന്നീട് 360 യൂറോ ചെലവഴിച്ച് വിശാലമായ സന്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തത് 450 കോടി അഥവാ ജിഡിപി 0.25 ശതമാനമായി ഉയരുമെന്നാണ് ഇറ്റലിയിലെ കോന്തെ സർക്കാരിന്റെ നിഗമനം.
ഇതു പ്രകാരം, പ്രായപൂർത്തിയായ എല്ലാവർക്കും പ്രതിമാസം ഏറ്റവും കുറഞ്ഞത് 462 യൂറോ വരുമാനം ഉറപ്പാക്കും. ഇത്രയും ഇല്ലാത്തവർക്ക് സർക്കാർ പെൻഷൻ മുഖേന ഇതു ലഭ്യമാക്കും.
ഫിൻലൻഡ് നേരത്തെ തന്നെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇറ്റലി മറ്റു പദ്ധതികൾക്കൊപ്പം ബന്ധപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്കിനെ സ്വാധീനിക്കാൻ ഇതിനു സാധിച്ചില്ല.
ഇറ്റലിയുടെ ഉയിർപ്പ് നോക്കി ഇയു
യൂറോപ്പിലെ ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിയുടെ വടക്കൻ മേഖലയിലെ മിക്ക സ്ഥലങ്ങളുടെയും സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആകെയുള്ള വരുമാന സ്രോതസ് ടൂറിസത്തിലൂടെയായിരുന്നത് ഇപ്പോൾ നാമാവശേഷമായി.
വളരെയധികം കടബാധ്യതയുള്ള ഇറ്റലിക്ക് ഒരു സന്തോഷ വാർത്തയാണ് ഇയുവിന്റെ സഹായം. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച വടക്കാണ് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾക്കായി സർക്കാർ 90 കോടിയൂറോയുടെ സാന്പത്തിക സഹായം അവതരിപ്പിച്ചിരുന്നു. പിന്നീട് 360 യൂറോ ചെലവഴിച്ച് വിശാലമായ സന്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തത് 450 കോടി അഥവാ ജിഡിപി 0.25 ശതമാനമായി ഉയരുമെന്നാണ് ഇറ്റലിയിലെ കോന്തെ സർക്കാരിന്റെ നിഗമനം.