ബർലിൻ: കോവിഡ് പോരാട്ടത്തിനു സർക്കാർ മെക്സിക്കോയിൽനിന്നു നഴ്സുമാരുടെ ആദ്യ സംഘം ജർമനിയിൽ എത്തി. ഒട്ടനവധി നഴ്സമാർ കോവിഡ്-19 ബാധയേറ്റ് അവധിയിൽ പോയതിനാൽ നഴ്സുമാരുടെ വലിയ കുറവാണ് ജർമനി നേരിട്ടുകൊണ്ടിരുന്നത്. അതോടെ സർക്കാർ മുൻകൈയെടുത്തു മെക്സിക്കോയിൽനിന്നുള്ള നഴ്സുമാരെ വരുത്തുകയായിരുന്നു.
പോയ വർഷം നവംബറിൽ ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ മെക്സിക്കോ സന്ദർശിച്ചു കരാറുണ്ടാക്കിയിരുന്നു. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസിന്റെ സഹായത്തോടെ ബോണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നഴ്സുമാരുടെ ആദ്യസംഘം എത്തിയത്.
നിലവിൽ 4,000ൽ അധികം ആളുകളാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. ലോകോത്തര വിമാനക്കന്പനിയായ ജർമൻ ലുഫ്ത്താൻസായ്ക്കു കോവിഡ് പ്രതിസന്ധി മൂലം ഓരോ മണിക്കൂറിലും ഒരു മില്യണ്‍ യൂറോ നഷ്ടം ആണ് ഉണ്ടാകുന്നതെന്നു കന്പനിയുടെ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. ഈസ്റ്റർ അവധി ദിവസങ്ങൾക്കു ശേഷം ജർമനി ക്രമാനുഗതമായി സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.
ഹോണ്‍ മുഴക്കി മെഴ്സിഡസും
ജർമനിയിലെ കൊറോണ വൈറസ് പ്രതിസന്ധിയിൽ സർക്കാരുമായി കൈകോർത്തു നിർമാണം മുടക്കിയിരുന്ന ജർമനിയുടെ മുഖമുദ്രയായ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഗ്രൂപ്പ് ഏപ്രിൽ 20 മുതൽ ജർമൻ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കും. തെരഞ്ഞെടുത്ത ഏതാനും ഫാക്ടറികളിൽ, ഉത്പാദനം ഏകോപിതമാക്കി പുനരാരംഭിക്കുമെന്നാണ് ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചത്.
എക്സിറ്റ് പദ്ധതി
കൊറോണ വൈറസ് ബാധയെ നേരിടാൻ ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നടപടിക്രമം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള മാർഗനിർദേശം സർക്കാരിന്റെ ഉപദേഷ്ടാവ് പ്രഫസർ കരോൾ സികോര കൈമാറി.
ലോകാരോഗ്യ സംഘടനയുടെ മുൻ എക്സിക്യൂട്ടിവ് കൂടിയായ അവരുടെ അഭിപ്രായത്തിൽ ഏപ്രിൽ 27 മുതൽ നിയന്ത്രണം പിൻവലിച്ചു തുടങ്ങാം. മേയ് 18 ആകുന്നതോടെ പബ്ബുകൾ തുറന്നു കൊടുക്കാമെന്നും അവർ പറയുന്നു. സ്കൂളുകൾ മേയ് നാലിന് പ്രവർത്തനം ആരംഭിക്കാം. ഓഫീസുകളും ബാറുകളും റെസ്റ്ററന്റുകളും മേയ് 18നു തുറക്കാം. അന്താരാഷ്ട്ര യാത്രാ നിരോധനവും വലിയ ആൾക്കൂട്ടങ്ങൾക്കുള്ള നിരോധനവും ജൂണ്‍ ഒന്നു വരെ തുടരണമെന്നും അവർ പറയുന്നു.
ഷോപ്പിംഗ് അനുമതി
ഇറ്റലിയിലെ ലംബോർഡി റീജണിലെ കനോനിക്ക ഡി അഡ്ഡ എന്ന പട്ടണത്തിൽ ഷോപ്പിംഗിനു കർശന നിയന്ത്രണത്തോടെ അനുമതി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്ത്രീ പുരുഷൻമാർക്കു മാറി മാറി ഷോപ്പിംഗിനു പോകാം. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഇറ്റലിയിലെ ലൊംബാർഡി പ്രദേശത്താണ് ഈ പട്ടണം.
മരിച്ചവരുടെ എണ്ണം
സ്പെയ്നിൽ യഥാർഥ മരണസംഖ്യ ഒൗദ്യോഗിക കണക്കുകൾക്കും ഏറെ മുകളിലെന്നു സൂചന. സിവിൽ രജിസ്ട്രികൾ അവകാശപ്പെടുന്നതനുസരിച്ച്, പുതിയതായി നൽകുന്ന മരണ സർട്ടിഫിക്കറ്റുകളുടെ എണ്ണം സർക്കാർ പറയുന്ന മരണസംഖ്യയെക്കാളൊക്കെ വളരെ കൂടുതലാണ്. 965 പേർ മാർച്ച് മാസത്തിൽ കൊറോണവൈറസ് ബാധിച്ചു മരിച്ചതായാണു സർക്കാരിന്റെ കണക്ക്. എന്നാൽ, ഈ സമയത്തു പുറപ്പെടുവിച്ച ബറിയൽ ലൈസൻസുകളുടെ എണ്ണം മൂവായിരത്തിനടുത്താണ്. ഇവരെല്ലാം കൊറോണവൈറസ് ബാധിച്ച് മരിച്ചവരാകണമെന്നില്ല.
ജോസ് കുന്പിളുവേലിൽ
പോയ വർഷം നവംബറിൽ ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ മെക്സിക്കോ സന്ദർശിച്ചു കരാറുണ്ടാക്കിയിരുന്നു. ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസിന്റെ സഹായത്തോടെ ബോണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നഴ്സുമാരുടെ ആദ്യസംഘം എത്തിയത്.
നിലവിൽ 4,000ൽ അധികം ആളുകളാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. ലോകോത്തര വിമാനക്കന്പനിയായ ജർമൻ ലുഫ്ത്താൻസായ്ക്കു കോവിഡ് പ്രതിസന്ധി മൂലം ഓരോ മണിക്കൂറിലും ഒരു മില്യണ്‍ യൂറോ നഷ്ടം ആണ് ഉണ്ടാകുന്നതെന്നു കന്പനിയുടെ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. ഈസ്റ്റർ അവധി ദിവസങ്ങൾക്കു ശേഷം ജർമനി ക്രമാനുഗതമായി സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.
ഹോണ്‍ മുഴക്കി മെഴ്സിഡസും
ജർമനിയിലെ കൊറോണ വൈറസ് പ്രതിസന്ധിയിൽ സർക്കാരുമായി കൈകോർത്തു നിർമാണം മുടക്കിയിരുന്ന ജർമനിയുടെ മുഖമുദ്രയായ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഗ്രൂപ്പ് ഏപ്രിൽ 20 മുതൽ ജർമൻ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കും. തെരഞ്ഞെടുത്ത ഏതാനും ഫാക്ടറികളിൽ, ഉത്പാദനം ഏകോപിതമാക്കി പുനരാരംഭിക്കുമെന്നാണ് ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചത്.
എക്സിറ്റ് പദ്ധതി
കൊറോണ വൈറസ് ബാധയെ നേരിടാൻ ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നടപടിക്രമം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള മാർഗനിർദേശം സർക്കാരിന്റെ ഉപദേഷ്ടാവ് പ്രഫസർ കരോൾ സികോര കൈമാറി.
ലോകാരോഗ്യ സംഘടനയുടെ മുൻ എക്സിക്യൂട്ടിവ് കൂടിയായ അവരുടെ അഭിപ്രായത്തിൽ ഏപ്രിൽ 27 മുതൽ നിയന്ത്രണം പിൻവലിച്ചു തുടങ്ങാം. മേയ് 18 ആകുന്നതോടെ പബ്ബുകൾ തുറന്നു കൊടുക്കാമെന്നും അവർ പറയുന്നു. സ്കൂളുകൾ മേയ് നാലിന് പ്രവർത്തനം ആരംഭിക്കാം. ഓഫീസുകളും ബാറുകളും റെസ്റ്ററന്റുകളും മേയ് 18നു തുറക്കാം. അന്താരാഷ്ട്ര യാത്രാ നിരോധനവും വലിയ ആൾക്കൂട്ടങ്ങൾക്കുള്ള നിരോധനവും ജൂണ്‍ ഒന്നു വരെ തുടരണമെന്നും അവർ പറയുന്നു.
ഷോപ്പിംഗ് അനുമതി
ഇറ്റലിയിലെ ലംബോർഡി റീജണിലെ കനോനിക്ക ഡി അഡ്ഡ എന്ന പട്ടണത്തിൽ ഷോപ്പിംഗിനു കർശന നിയന്ത്രണത്തോടെ അനുമതി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്ത്രീ പുരുഷൻമാർക്കു മാറി മാറി ഷോപ്പിംഗിനു പോകാം. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഇറ്റലിയിലെ ലൊംബാർഡി പ്രദേശത്താണ് ഈ പട്ടണം.
മരിച്ചവരുടെ എണ്ണം
സ്പെയ്നിൽ യഥാർഥ മരണസംഖ്യ ഒൗദ്യോഗിക കണക്കുകൾക്കും ഏറെ മുകളിലെന്നു സൂചന. സിവിൽ രജിസ്ട്രികൾ അവകാശപ്പെടുന്നതനുസരിച്ച്, പുതിയതായി നൽകുന്ന മരണ സർട്ടിഫിക്കറ്റുകളുടെ എണ്ണം സർക്കാർ പറയുന്ന മരണസംഖ്യയെക്കാളൊക്കെ വളരെ കൂടുതലാണ്. 965 പേർ മാർച്ച് മാസത്തിൽ കൊറോണവൈറസ് ബാധിച്ചു മരിച്ചതായാണു സർക്കാരിന്റെ കണക്ക്. എന്നാൽ, ഈ സമയത്തു പുറപ്പെടുവിച്ച ബറിയൽ ലൈസൻസുകളുടെ എണ്ണം മൂവായിരത്തിനടുത്താണ്. ഇവരെല്ലാം കൊറോണവൈറസ് ബാധിച്ച് മരിച്ചവരാകണമെന്നില്ല.
ജോസ് കുന്പിളുവേലിൽ