വാഷിംഗ്ടൺ ഡിസി: യുദ്ധക്കപ്പലിലെ കോവിഡ് ബാധ പരസ്യപ്പെടുത്തിയ ക്യാപ്റ്റനെ വിഡ്ഢി എന്നു വിളിച്ച സേനാമേധാവിയുടെ പണിപോയി. അമേരിക്കൻ നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി തോമസ് മോഡ്ലിയുടെ രാജി സ്വീകരിച്ചു. പകരം ആക്ടിംഗ് നേവി സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു.
യുഎസ്എസ് തിയഡോർ റൂസ്വെൽറ്റ് എന്ന വിമാനവാഹിനി കപ്പലിലെ നാവികരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കോവിഡ് അവരെ കീഴ്പ്പെടുത്തുമെന്നു പറഞ്ഞ് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ മേലധികാരികൾക്ക് എഴുതി. ഇതു മാധ്യമങ്ങളിൽ വന്നു. തുടർന്നു ക്രോസിയറെ ഡിസ്മിസ് ചെയ്തു. ഡിസ്മിസൽ വിശദീകരിക്കാൻ മോഡ്ലി കപ്പലിൽ ചെന്ന് നാവികരെ അഭിസംബോധന ചെയ്തു. സഭ്യേതര പ്രയോഗങ്ങൾവരെ ഉണ്ടായിരുന്ന പ്രസംഗത്തിലാണ് ക്രോസിയറെ വിഡ്ഡി എന്നു വിളിച്ചത്.
ഇതു പരക്കെ വിമർശിക്കപ്പെട്ടതോടെ മോഡ്ലിക്ക് രാജിവയ്ക്കാതെ മാർഗമില്ലെന്നായി. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്. പർമോഡ്ലിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.
ക്യാപ്റ്റൻ ക്രോസിയർ കത്തെഴുതിയതിനെ നേരത്തേ വിമർശിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ക്രോസിയർ മികച്ച സൈനികനായിരുന്നെന്നു പറഞ്ഞു.
അയ്യായിരം നാവികർ ഉള്ള തിയഡോർ റൂസ്വെൽറ്റിൽ 230-ലേറെപ്പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് ആദ്യം വിയറ്റ്നാമിൽ കപ്പൽ എത്തിയിരുന്നു. അവിടെനിന്നു കോവിഡ് പിടിച്ചെന്നാണു കരുതുന്നത്.
യുഎസ്എസ് തിയഡോർ റൂസ്വെൽറ്റ് എന്ന വിമാനവാഹിനി കപ്പലിലെ നാവികരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കോവിഡ് അവരെ കീഴ്പ്പെടുത്തുമെന്നു പറഞ്ഞ് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ മേലധികാരികൾക്ക് എഴുതി. ഇതു മാധ്യമങ്ങളിൽ വന്നു. തുടർന്നു ക്രോസിയറെ ഡിസ്മിസ് ചെയ്തു. ഡിസ്മിസൽ വിശദീകരിക്കാൻ മോഡ്ലി കപ്പലിൽ ചെന്ന് നാവികരെ അഭിസംബോധന ചെയ്തു. സഭ്യേതര പ്രയോഗങ്ങൾവരെ ഉണ്ടായിരുന്ന പ്രസംഗത്തിലാണ് ക്രോസിയറെ വിഡ്ഡി എന്നു വിളിച്ചത്.
ഇതു പരക്കെ വിമർശിക്കപ്പെട്ടതോടെ മോഡ്ലിക്ക് രാജിവയ്ക്കാതെ മാർഗമില്ലെന്നായി. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്. പർമോഡ്ലിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.
ക്യാപ്റ്റൻ ക്രോസിയർ കത്തെഴുതിയതിനെ നേരത്തേ വിമർശിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ക്രോസിയർ മികച്ച സൈനികനായിരുന്നെന്നു പറഞ്ഞു.
അയ്യായിരം നാവികർ ഉള്ള തിയഡോർ റൂസ്വെൽറ്റിൽ 230-ലേറെപ്പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് ആദ്യം വിയറ്റ്നാമിൽ കപ്പൽ എത്തിയിരുന്നു. അവിടെനിന്നു കോവിഡ് പിടിച്ചെന്നാണു കരുതുന്നത്.