ന്യൂഡൽഹി: കോവിഡ്-19 പരിശോധന എല്ലാ പൗരന്മാർക്കും സൗജന്യമായി നടത്താൻ കഴിയുമോയെന്ന് സുപ്രീംകോടതി. സ്വകാര്യ ലബോറട്ടറികളിലെ പരിശോധനയ്ക്ക് പണം തിരികെ നൽകാനാവുമോയെന്നു വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനു സ്വകാര്യ ലബോറട്ടറികൾക്കുള്ള ചാർജായി 4500 രൂപ നിശ്ചയിച്ചതിനെയും കോടതി ചോദ്യം ചെയ്തു.
കോവിഡ്-19 മരണകാരിയായ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിന്റെ പരിശോധനയും ചികിത്സയും അടക്കമുള്ള കാര്യങ്ങൾ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കോവിഡ്-19 പരിശോധന നടത്തുന്നതിനായി സ്വകാര്യ ലബോറട്ടറികൾക്ക് 4500 രൂപ നിശ്ചയിച്ച ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നടപടി വിവേചനപരവും ഒൗചിത്യമില്ലാത്തതുമാണെന്നു ഹർജിക്കാരനായ അഭിഭാഷകൻ ശശാങ്ക് ദേവ് സുധി വാദിച്ചു.
എന്നാൽ, നിലവിലുള്ള സാഹചര്യത്തിൽ സ്വകാര്യ ലബോറട്ടറികളുടെ സഹായമില്ലാതെ ആയിരക്കണക്കിന് ആളുകളുടെ വൈറസ് പരിശോധന നടത്താനാവില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 118 അംഗീകൃത ലബോറട്ടറികളിൽ 15,000 പരിശോധനകളാണ് ദിവസം പ്രതി നടക്കുന്നത്. അതിലേറെ പരിശോധന നടത്തേണ്ടതുള്ളതിനാലാണ് 47 സ്വകാര്യ ലാബുകളെ കൂടി ഇതിൽ പങ്കാളിയാക്കിയിരിക്കുന്നത്. ഇനിയും എത്രമാത്രം ലബോറട്ടറികൾ ആവശ്യമായി വരും എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ സ്വകാര്യ ലബോറട്ടറികളിൽ നടത്തുന്ന പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുകയോ ചെലവായ പണം തിരികെ നൽകുകയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിൽ സ്വകാര്യ ലബോറട്ടറികളിലെ പരിശോധന സർക്കാരിന്റെ കർശന മേൽനോട്ടത്തിൽ നടത്തണമെന്ന ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ ഒരു മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തുഷാർ മേത്ത കോടതിയിൽ ഉറപ്പ് നൽകി.
കോവിഡ്-19 മരണകാരിയായ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിന്റെ പരിശോധനയും ചികിത്സയും അടക്കമുള്ള കാര്യങ്ങൾ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കോവിഡ്-19 പരിശോധന നടത്തുന്നതിനായി സ്വകാര്യ ലബോറട്ടറികൾക്ക് 4500 രൂപ നിശ്ചയിച്ച ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നടപടി വിവേചനപരവും ഒൗചിത്യമില്ലാത്തതുമാണെന്നു ഹർജിക്കാരനായ അഭിഭാഷകൻ ശശാങ്ക് ദേവ് സുധി വാദിച്ചു.
എന്നാൽ, നിലവിലുള്ള സാഹചര്യത്തിൽ സ്വകാര്യ ലബോറട്ടറികളുടെ സഹായമില്ലാതെ ആയിരക്കണക്കിന് ആളുകളുടെ വൈറസ് പരിശോധന നടത്താനാവില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 118 അംഗീകൃത ലബോറട്ടറികളിൽ 15,000 പരിശോധനകളാണ് ദിവസം പ്രതി നടക്കുന്നത്. അതിലേറെ പരിശോധന നടത്തേണ്ടതുള്ളതിനാലാണ് 47 സ്വകാര്യ ലാബുകളെ കൂടി ഇതിൽ പങ്കാളിയാക്കിയിരിക്കുന്നത്. ഇനിയും എത്രമാത്രം ലബോറട്ടറികൾ ആവശ്യമായി വരും എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ സ്വകാര്യ ലബോറട്ടറികളിൽ നടത്തുന്ന പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുകയോ ചെലവായ പണം തിരികെ നൽകുകയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിൽ സ്വകാര്യ ലബോറട്ടറികളിലെ പരിശോധന സർക്കാരിന്റെ കർശന മേൽനോട്ടത്തിൽ നടത്തണമെന്ന ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ ഒരു മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തുഷാർ മേത്ത കോടതിയിൽ ഉറപ്പ് നൽകി.