ന്യൂഡൽഹി: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പാർട്ടി പ്രതിനിധികളുമായി വീഡിയോ കോണ്ഫൻസിംഗിലൂടെ ചർച്ച നടത്തി. കോവിഡിന് മുന്‍പും ശേഷവുമുള്ള സാഹചര്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിൻവലിക്കില്ലെന്നും മോദി വ്യക്തമാക്കിയതായി ചർച്ചയിൽ പങ്കെടുത്ത ബിജെഡി എംപി പിനാകി മിശ്ര പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യമാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണു യോഗത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.
കാർഷിക മേഖലയിലെ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ കോണ്‍ഗ്രസ് യോഗത്തിൽ ഉന്നയിച്ചു. റാബി വിളകളുടെ വിളവെടുപ്പ് കണക്കിലെടുത്ത് കർഷകരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും എല്ലാവിധ വളങ്ങൾക്കുമുള്ള നികുതികൾ ഒഴിവാക്കണമെന്നും അധീർ രഞ്ജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര, ആരോഗ്യ, ഗ്രാമവികസന മന്ത്രാലയ സെക്രട്ടറിമാരും കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് എംപിമാരോട് വിശദീകരിച്ചു. വ്യക്തിഗത സുരക്ഷ സംവിധാത്തിന്റെ (പിപിഇ) ദൗർലഭ്യം തുടങ്ങി ആരോഗ്യ രംഗത്തെ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകൾ വരെ എംപിമാർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം എംപി എളമരം കരീം, സമാജ് വാദി പാർട്ടി എംപി രാം ഗോപാൽ യാദവ്, ബിഎസ്പി എംപി സതീഷ് മിശ്ര, എൽജെപി എംപി. ചിരാഗ് പസ്വാൻ, ഡിഎംകെ എംപി ടി.ആർ ബാലു, ശിരോമണി അകാലിദൾ എംപി സുഖ്ബീർ സിംഗ് ബാദൽ, ജെഡിയു എംപി രാജീവ് രഞ്ജൻ സിംഗ്, ബിജെപി എംപി പിനാകി മിശ്ര, ശിവസേന എംപി സഞ്ജയ് റാവത്ത്, തൃണമൂൽ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യമാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണു യോഗത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.
കാർഷിക മേഖലയിലെ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ കോണ്‍ഗ്രസ് യോഗത്തിൽ ഉന്നയിച്ചു. റാബി വിളകളുടെ വിളവെടുപ്പ് കണക്കിലെടുത്ത് കർഷകരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും എല്ലാവിധ വളങ്ങൾക്കുമുള്ള നികുതികൾ ഒഴിവാക്കണമെന്നും അധീർ രഞ്ജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര, ആരോഗ്യ, ഗ്രാമവികസന മന്ത്രാലയ സെക്രട്ടറിമാരും കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് എംപിമാരോട് വിശദീകരിച്ചു. വ്യക്തിഗത സുരക്ഷ സംവിധാത്തിന്റെ (പിപിഇ) ദൗർലഭ്യം തുടങ്ങി ആരോഗ്യ രംഗത്തെ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകൾ വരെ എംപിമാർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം എംപി എളമരം കരീം, സമാജ് വാദി പാർട്ടി എംപി രാം ഗോപാൽ യാദവ്, ബിഎസ്പി എംപി സതീഷ് മിശ്ര, എൽജെപി എംപി. ചിരാഗ് പസ്വാൻ, ഡിഎംകെ എംപി ടി.ആർ ബാലു, ശിരോമണി അകാലിദൾ എംപി സുഖ്ബീർ സിംഗ് ബാദൽ, ജെഡിയു എംപി രാജീവ് രഞ്ജൻ സിംഗ്, ബിജെപി എംപി പിനാകി മിശ്ര, ശിവസേന എംപി സഞ്ജയ് റാവത്ത്, തൃണമൂൽ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.