ന്യൂഡൽഹി: ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടു മലയാളി നഴ്സുമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഒൻപത് ആയി. എട്ടു മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ ഏഴു മലയാളി നഴ്സുമാർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ ഈ ആശുപത്രിയിൽ 20 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി 6 ഡോക്ടർമാർ ഉൾപ്പെടെ 24 പേർക്ക് രോഗമുണ്ട്.
ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം 108 പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. മലയാളി നഴ്സുമാർ ഉൾപ്പെടെ
ഏതാനുംപേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളി നഴ്സുമാർക്ക് ഭക്ഷണവും മതിയായ ചികിത്സയും കിട്ടുന്നില്ലെന്ന പരാതി ഉയർന്നു. ഇതിനിടെ ആശുപത്രിയിലെ അസൗകര്യങ്ങൾ പുറത്തെത്താതിരിക്കാൻ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള അധികൃതരുടെ നീക്കവും വിമർശനത്തിനു കാരണമാകുന്നുണ്ട്. മതിയായ പിപിഇ കിറ്റുകളില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം 108 പേരെ നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച രണ്ടു രോഗികളുമായി നേരിട്ട് ഇടപഴകിയതിനെത്തുടർന്നാണിത്.
അതിനിടെ, ഡൽഹിയിൽ മലയാളി നഴ്സുമാർ താമസിക്കുന്ന സ്ഥലങ്ങളിൽ കോവിഡിന്റെ പേരിൽ വ്യാപകമായ ഒറ്റപ്പെടുത്തൽ നടത്തുന്നതായും പരാതിയുണ്ട്. അപൂർവം തുറന്നിരിക്കുന്ന കടകളിൽ നിന്നു പോലും വ്യാപാരികൾ ഇവർക്ക് അവശ്യ സാധനങ്ങൾ കൊടുക്കുന്നില്ലെന്നാണ് സരിത വിഹാറിൽ താമസിക്കുന്ന മലയാളി നഴ്സുമാർ പറഞ്ഞത്. ഡൽഹിയിലെ പല ആശുപത്രികളിലേക്കും എത്തിച്ചേരാൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ പത്തു കിലോമീറ്റർ വരെ നടന്നു യാത്ര ചെയ്ത് എത്തേണ്ട സാഹചര്യമാണുള്ളതെന്നും നഴ്സുമാർ പറഞ്ഞു.
ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം 108 പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. മലയാളി നഴ്സുമാർ ഉൾപ്പെടെ
ഏതാനുംപേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളി നഴ്സുമാർക്ക് ഭക്ഷണവും മതിയായ ചികിത്സയും കിട്ടുന്നില്ലെന്ന പരാതി ഉയർന്നു. ഇതിനിടെ ആശുപത്രിയിലെ അസൗകര്യങ്ങൾ പുറത്തെത്താതിരിക്കാൻ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള അധികൃതരുടെ നീക്കവും വിമർശനത്തിനു കാരണമാകുന്നുണ്ട്. മതിയായ പിപിഇ കിറ്റുകളില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം 108 പേരെ നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച രണ്ടു രോഗികളുമായി നേരിട്ട് ഇടപഴകിയതിനെത്തുടർന്നാണിത്.
അതിനിടെ, ഡൽഹിയിൽ മലയാളി നഴ്സുമാർ താമസിക്കുന്ന സ്ഥലങ്ങളിൽ കോവിഡിന്റെ പേരിൽ വ്യാപകമായ ഒറ്റപ്പെടുത്തൽ നടത്തുന്നതായും പരാതിയുണ്ട്. അപൂർവം തുറന്നിരിക്കുന്ന കടകളിൽ നിന്നു പോലും വ്യാപാരികൾ ഇവർക്ക് അവശ്യ സാധനങ്ങൾ കൊടുക്കുന്നില്ലെന്നാണ് സരിത വിഹാറിൽ താമസിക്കുന്ന മലയാളി നഴ്സുമാർ പറഞ്ഞത്. ഡൽഹിയിലെ പല ആശുപത്രികളിലേക്കും എത്തിച്ചേരാൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ പത്തു കിലോമീറ്റർ വരെ നടന്നു യാത്ര ചെയ്ത് എത്തേണ്ട സാഹചര്യമാണുള്ളതെന്നും നഴ്സുമാർ പറഞ്ഞു.