ന്യൂഡൽഹി: കോവിഡ്-19 മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമേറ്റെടുത്തു രാജ്യം തിരി തെളിച്ചു. രാജ്യത്തെന്പാടും ഇന്നലെ രാത്രി ഒൻപതോടെ ചെരാതുകളും മെഴുകുതിരികളും കത്തിച്ചും ടോർച്ച് തെളിച്ചുമൊക്കെ ദീപപ്രഭയിൽ നിറച്ചു. കോവിഡ് ഭീതിയിൽ കഴിയുന്ന ജനതയ്ക്ക് ആത്മവിശ്വാസം പകരാനും പ്രതീക്ഷ പകരാനുമാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നത്.
കോവിഡിന്റെ ഇരുട്ടിനെ അകറ്റാൻ പ്രതീക്ഷയുടെ ദീപം ഒാരോ വീട്ടിലും ഉയർന്നു. രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് നേരമാണ് ദീപം തെളിച്ചത്. ദീപം തെളിക്കാൻ കഴിയാത്തവർ ടോർച്ചുകളും മൊബൈൽ ഫ്ളാഷുകളും തെളിച്ച് ഈ മഹാദൗത്യത്തിൽ പങ്കുചേർന്നു.
ഡൽഹി, മുംബൈ പോലുള്ള വൻ നഗരങ്ങളിലെ ഫ്ളാറ്റുകളിലും നഗരവീഥികളിലും നടുമുറ്റങ്ങളിലുമൊക്കെ ദീപങ്ങൾ നിറഞ്ഞത് ദീപാവലിക്കു തുല്യമായ കാഴ്ചകളായി. കോവിഡ് യുദ്ധത്തിൽ രാജ്യത്തിന് ഒറ്റമനസാണെന്നും ഈ യുദ്ധം നമ്മൾ ജയിക്കുമെന്നും ലോകത്തോടു വിളിച്ചുപറയുന്ന മറ്റൊരു അവസരമായി ദീപം തെളിക്കൽ മാറി.
കേരളത്തിലും സഭാ മേലധ്യക്ഷന്മാരടക്കമുള്ള മതനേതാക്കളും രാഷ്ട്രീയ നേതാക്കളും ദീപം തെളിച്ചു രാജ്യത്തിന്റെ ഒന്നിച്ചുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഴിയോരങ്ങളിൽ ദീപക്കാഴ്ചകളൊരുക്കി ചിലരൊക്കെ ദീപം തെളിക്കൽ ആഘോഷമാക്കി മാറ്റി.
ദീപം തെളിക്കലിനിടയിലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ഒാർമിപ്പിച്ചിരുന്നു. ഒറ്റയടിക്കു ലൈറ്റുകൾ അണയ്ക്കുകയും പിന്നെ തെളിക്കുകയും ചെയ്യുന്നതുവഴി പവർഗ്രിഡിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു. തെരുവുവിളക്കുകളും ആശുപത്രികളിലെ വിളക്കുകളും അണയ്ക്കേണ്ടതില്ലെന്നും വീട്ടിലെ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ഒാഫ് ചെയ്യേണ്ടതില്ലെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
നേരത്തേ, കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് കൈയടിച്ചും പാത്രങ്ങൾ കൂട്ടിമുട്ടിച്ചും ആദരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഇന്ത്യൻ ജനത ഏറ്റെടുത്തിരുന്നു.
കോവിഡിന്റെ ഇരുട്ടിനെ അകറ്റാൻ പ്രതീക്ഷയുടെ ദീപം ഒാരോ വീട്ടിലും ഉയർന്നു. രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് നേരമാണ് ദീപം തെളിച്ചത്. ദീപം തെളിക്കാൻ കഴിയാത്തവർ ടോർച്ചുകളും മൊബൈൽ ഫ്ളാഷുകളും തെളിച്ച് ഈ മഹാദൗത്യത്തിൽ പങ്കുചേർന്നു.
ഡൽഹി, മുംബൈ പോലുള്ള വൻ നഗരങ്ങളിലെ ഫ്ളാറ്റുകളിലും നഗരവീഥികളിലും നടുമുറ്റങ്ങളിലുമൊക്കെ ദീപങ്ങൾ നിറഞ്ഞത് ദീപാവലിക്കു തുല്യമായ കാഴ്ചകളായി. കോവിഡ് യുദ്ധത്തിൽ രാജ്യത്തിന് ഒറ്റമനസാണെന്നും ഈ യുദ്ധം നമ്മൾ ജയിക്കുമെന്നും ലോകത്തോടു വിളിച്ചുപറയുന്ന മറ്റൊരു അവസരമായി ദീപം തെളിക്കൽ മാറി.
കേരളത്തിലും സഭാ മേലധ്യക്ഷന്മാരടക്കമുള്ള മതനേതാക്കളും രാഷ്ട്രീയ നേതാക്കളും ദീപം തെളിച്ചു രാജ്യത്തിന്റെ ഒന്നിച്ചുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഴിയോരങ്ങളിൽ ദീപക്കാഴ്ചകളൊരുക്കി ചിലരൊക്കെ ദീപം തെളിക്കൽ ആഘോഷമാക്കി മാറ്റി.
ദീപം തെളിക്കലിനിടയിലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ഒാർമിപ്പിച്ചിരുന്നു. ഒറ്റയടിക്കു ലൈറ്റുകൾ അണയ്ക്കുകയും പിന്നെ തെളിക്കുകയും ചെയ്യുന്നതുവഴി പവർഗ്രിഡിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു. തെരുവുവിളക്കുകളും ആശുപത്രികളിലെ വിളക്കുകളും അണയ്ക്കേണ്ടതില്ലെന്നും വീട്ടിലെ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ഒാഫ് ചെയ്യേണ്ടതില്ലെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
നേരത്തേ, കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് കൈയടിച്ചും പാത്രങ്ങൾ കൂട്ടിമുട്ടിച്ചും ആദരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഇന്ത്യൻ ജനത ഏറ്റെടുത്തിരുന്നു.