ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിർണായക പങ്ക് വഹിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പോലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അതിഥിത്തൊഴിലാളികള്‍, ദിവസത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ എന്നിവരെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവരടക്കം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായതായിരിക്കണം രണ്ടാം പാക്കേജ് എന്ന് ആന്റണി നിര്‍ദേശിച്ചു.
ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച ആദ്യനടപടിയായ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ ലോക്ക് ഡൗണ്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ചരക്കുസേവന നികുതിയുടെ, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും കത്തില്‍ ആന്റണി ആവശ്യപ്പെട്ടു.
അതിഥിത്തൊഴിലാളികള്‍, ദിവസത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ എന്നിവരെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവരടക്കം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായതായിരിക്കണം രണ്ടാം പാക്കേജ് എന്ന് ആന്റണി നിര്‍ദേശിച്ചു.
ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച ആദ്യനടപടിയായ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ ലോക്ക് ഡൗണ്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ചരക്കുസേവന നികുതിയുടെ, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും കത്തില്‍ ആന്റണി ആവശ്യപ്പെട്ടു.