ലണ്ടൻ: ഇറ്റലിക്കു സമാനമായ രീതിയിൽ ബ്രിട്ടനിലും നഴ്സിംഗ് ഹോമുകളിലേക്കും കോവിഡ് പടരുന്നു. സ്കോട്ലൻഡിലെ ഒരു നഴ്സിംഗ് ഹോമിൽ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി പതിമൂന്നു പേർ മരിച്ചു. ഇതു കോവിഡ് ബാധ മൂലമാണെന്നു സംശയിക്കപ്പെടുന്നു. ഈ നഴ്സിംഗ് ഹോമിലെ രണ്ടു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ വംശജയായ ഒരു നഴ്സിനു പിന്നാലെ 39കാരിയായ മറ്റൊരു നഴ്സും ഇന്നലെ മരിച്ചു.
എല്ലാവരും വീടുകളിൽത്തന്നെ കഴിയണമെന്നു സർക്കാർ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റർ ആഴ്ചയുടെ അവസാനം മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പും സർക്കാർതന്നെ നൽകിയിട്ടുണ്ട്.
രാജ്യത്തു പ്രാഥമികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന ജിപി സർജറികൾ മുഴുവൻ അടച്ചതിനു തുല്യമാണ്. ഇവിടെ സേവനങ്ങൾ ഇപ്പോൾ ഫോൺവഴിയും ഒാൺലൈനിലൂടെയും മാത്രമാണു ലഭിക്കുന്നത്. കോവിഡ് പേടി മൂലം രാജ്യത്തെ ആശുപത്രികളിൽ ആക്സിഡന്റ് ആൻഡ് എമർജൻസിയിൽ പോകുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. അവശ്യസേവനങ്ങൾ വേണ്ടവർ പോലും വീടുകളിൽ ഒതുങ്ങുന്നതായിട്ടാണ് സൂചന.
ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവൻരക്ഷാ ഉപകാരണങ്ങളും ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെ ലണ്ടനിലെ എക്സൽ കൺവൻഷൻ സെന്റർ നാലായിരം കിടക്കകളുള്ള ആശുപത്രിയായി ഒൻപതു ദിവസങ്ങൾകൊണ്ട് മാറ്റാൻ സാധിച്ചതും നേട്ടമാണ്. സോഷ്യൽ ഡിസ്റ്റൻസിംഗ് ആളുകൾ കാര്യമായി പാലിക്കുവാൻ തുടങ്ങിയതിന്റെ ഫലമായി രണ്ടാഴ്ചകൾക്കു ശേഷം രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നാലായിരത്തോളം തടവുകാരെ പ്രത്യേകം നിയന്ത്രണങ്ങളോടെ റിലീസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
എല്ലാവരും വീടുകളിൽത്തന്നെ കഴിയണമെന്നു സർക്കാർ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റർ ആഴ്ചയുടെ അവസാനം മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പും സർക്കാർതന്നെ നൽകിയിട്ടുണ്ട്.
രാജ്യത്തു പ്രാഥമികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന ജിപി സർജറികൾ മുഴുവൻ അടച്ചതിനു തുല്യമാണ്. ഇവിടെ സേവനങ്ങൾ ഇപ്പോൾ ഫോൺവഴിയും ഒാൺലൈനിലൂടെയും മാത്രമാണു ലഭിക്കുന്നത്. കോവിഡ് പേടി മൂലം രാജ്യത്തെ ആശുപത്രികളിൽ ആക്സിഡന്റ് ആൻഡ് എമർജൻസിയിൽ പോകുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. അവശ്യസേവനങ്ങൾ വേണ്ടവർ പോലും വീടുകളിൽ ഒതുങ്ങുന്നതായിട്ടാണ് സൂചന.
ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവൻരക്ഷാ ഉപകാരണങ്ങളും ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെ ലണ്ടനിലെ എക്സൽ കൺവൻഷൻ സെന്റർ നാലായിരം കിടക്കകളുള്ള ആശുപത്രിയായി ഒൻപതു ദിവസങ്ങൾകൊണ്ട് മാറ്റാൻ സാധിച്ചതും നേട്ടമാണ്. സോഷ്യൽ ഡിസ്റ്റൻസിംഗ് ആളുകൾ കാര്യമായി പാലിക്കുവാൻ തുടങ്ങിയതിന്റെ ഫലമായി രണ്ടാഴ്ചകൾക്കു ശേഷം രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നാലായിരത്തോളം തടവുകാരെ പ്രത്യേകം നിയന്ത്രണങ്ങളോടെ റിലീസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ