ന്യൂഡൽഹി: ഇന്നു രാത്രി ഒൻപതിനു വിളക്കുകൾ തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി എല്ലായിടത്തെയും വൈദ്യുതി ബന്ധം ഇല്ലാതാക്കരുതെന്നു കേന്ദ്ര സർക്കാർ. എല്ലായിടത്തെയും വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്നും വീടുകളിലെ ഫാൻ, എസി, കംപ്യൂട്ടർ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഓഫ് ചെയ്യേണ്ട കാര്യമില്ലെന്നും കേന്ദ്ര ഉൗർജ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വൈദ്യുതി ബന്ധം ഇല്ലാതാക്കിയാൽ പവർ ഗ്രിഡുകൾ തകരാറിലാകുമെന്നും ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമുള്ള ആശങ്കകൾ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതു മുതൽ ഒൻപത് മിനിറ്റ് ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. തെരുവുവിളക്കുകൾ, കംപ്യൂട്ടർ, ടിവി, ഫാൻ, റഫ്രിജറേറ്റർ, എസി തുടങ്ങിയവ പ്രവർത്തിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടില്ല. ആശുപത്രികളിലെ വൈദ്യുത വിളക്കുകൾ, ഉപകരണങ്ങൾ, പൊതു ഉപയോഗം, മുനിസിപ്പൽ സേവനങ്ങൾ, ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ അവശ്യസേവനങ്ങളിലെ വൈദ്യുതി ഇല്ലാതാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ഉൗർജ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
രാത്രി ഒൻപതിനു വൈദ്യുതി വിളക്കുകൾ ഓഫാക്കി മെഴുകുതിരി, ചിരാത് എന്നിവ അടക്കമുള്ള വിളക്കുകൾ തെളിക്കുകയോ ടോർച്ച്, മൊബൈൽ ഫോണ് എന്നിവയുടെ ലൈറ്റുകൾ പ്രകാശിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്തരത്തിൽ എല്ലായിടത്തും വൈദ്യുതി ഇല്ലാതാക്കിയാൽ അത് പവർ ഫ്ളക്ച്ചേഷനു കാരണമാകുമെന്നും പവർ ഗ്രിഡുകൾ തകരാറിലാകുമെന്നും ആക്ഷേപം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഉൗർജമന്ത്രിയും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണു കേന്ദ്ര സർക്കാർ വിശദീകരണക്കുറിപ്പിറക്കിയത്. വീടുകളിലെ വൈദ്യുതി വിളക്കുകൾ ഓഫാക്കിയാൽ പവർ ഗ്രിഡിനു കുഴപ്പമുണ്ടാകുകയില്ലെന്നും രാജ്യത്തെ ഇലക്ട്രിക് ഗ്രിഡുകൾ കരുത്തുള്ളതും സുസ്ഥിരവുമാണെന്നും ഉൗർജ മന്ത്രാലയം വിശദീകരിക്കുന്നു.
എന്തെങ്കിലും വ്യതിയാനങ്ങളുണ്ടായാൽ അതു കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങളുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വൈദ്യുതി ബന്ധം ഇല്ലാതാക്കിയാൽ പവർ ഗ്രിഡുകൾ തകരാറിലാകുമെന്നും ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമുള്ള ആശങ്കകൾ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതു മുതൽ ഒൻപത് മിനിറ്റ് ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. തെരുവുവിളക്കുകൾ, കംപ്യൂട്ടർ, ടിവി, ഫാൻ, റഫ്രിജറേറ്റർ, എസി തുടങ്ങിയവ പ്രവർത്തിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടില്ല. ആശുപത്രികളിലെ വൈദ്യുത വിളക്കുകൾ, ഉപകരണങ്ങൾ, പൊതു ഉപയോഗം, മുനിസിപ്പൽ സേവനങ്ങൾ, ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ അവശ്യസേവനങ്ങളിലെ വൈദ്യുതി ഇല്ലാതാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ഉൗർജ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
രാത്രി ഒൻപതിനു വൈദ്യുതി വിളക്കുകൾ ഓഫാക്കി മെഴുകുതിരി, ചിരാത് എന്നിവ അടക്കമുള്ള വിളക്കുകൾ തെളിക്കുകയോ ടോർച്ച്, മൊബൈൽ ഫോണ് എന്നിവയുടെ ലൈറ്റുകൾ പ്രകാശിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്തരത്തിൽ എല്ലായിടത്തും വൈദ്യുതി ഇല്ലാതാക്കിയാൽ അത് പവർ ഫ്ളക്ച്ചേഷനു കാരണമാകുമെന്നും പവർ ഗ്രിഡുകൾ തകരാറിലാകുമെന്നും ആക്ഷേപം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഉൗർജമന്ത്രിയും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണു കേന്ദ്ര സർക്കാർ വിശദീകരണക്കുറിപ്പിറക്കിയത്. വീടുകളിലെ വൈദ്യുതി വിളക്കുകൾ ഓഫാക്കിയാൽ പവർ ഗ്രിഡിനു കുഴപ്പമുണ്ടാകുകയില്ലെന്നും രാജ്യത്തെ ഇലക്ട്രിക് ഗ്രിഡുകൾ കരുത്തുള്ളതും സുസ്ഥിരവുമാണെന്നും ഉൗർജ മന്ത്രാലയം വിശദീകരിക്കുന്നു.
എന്തെങ്കിലും വ്യതിയാനങ്ങളുണ്ടായാൽ അതു കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങളുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.