ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 42 ശതമാനം പേരും യുവജനങ്ങളാണെന്ന് കേന്ദ്രസർക്കാർ. കൊറോണ വൈറസ് ബാധിതരിൽ 42 ശതമാനം പേർ 21- 40 പ്രായപരിധിയിലുളളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 33 ശതമാനം പേർ 41-60 പ്രായപരിധിയിലുളളവരാണ്.
0-20 പ്രായപരിധിയിലുളള കുട്ടികളിൽ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരിൽ ഒൻപത് ശതമാനം പേർ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസിന് മുകളിൽ പ്രായമുളളവരിൽ ഈ രോഗം കണ്ടെത്തിയാൽ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരിൽ ഈ പ്രായപരിധിയിലുളളവർ 17 ശതമാനമാണെന്നും ലവ് അഗർവാൾ പറയുന്നു.
0-20 പ്രായപരിധിയിലുളള കുട്ടികളിൽ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരിൽ ഒൻപത് ശതമാനം പേർ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസിന് മുകളിൽ പ്രായമുളളവരിൽ ഈ രോഗം കണ്ടെത്തിയാൽ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരിൽ ഈ പ്രായപരിധിയിലുളളവർ 17 ശതമാനമാണെന്നും ലവ് അഗർവാൾ പറയുന്നു.