ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തു പലേടത്തും കോവിഡ്-19 വ്യാപനം ഉയർന്ന സാഹചര്യത്തിൽ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ലോക്ക് ഡൗണ്‍ കാലാവധി പൂർത്തിയായാലും പ്രഭവകേന്ദ്രങ്ങളിൽ കടുത്ത നിയന്ത്രണം തുടരും.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ അന്‍പതുശതമാനത്തോളം വർധന ഉണ്ടായത് ആശങ്കാജനകമാണ്. രണ്ടു ദിവസംകൊണ്ടാണ് രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണംകൂടുതൽ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇതര സംസ്ഥാനങ്ങളിലും വർധിച്ചു വരികയാണ്. കേരളത്തിൽ രോഗികളിൽ വലിയ പങ്കും വിദേശത്തുനിന്നു വന്നവരായതിനാൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന വിലയിരുത്തലുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്ക കൂട്ടുന്നതാണ്. പ്രത്യേകിച്ചു പത്തു ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി പോലുള്ളചേരികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയും അധികാര കേന്ദ്രങ്ങളിലുണ്ട്. തമിഴ്നാട്ടിലും രോഗികളുടെ എണ്ണം കുതിച്ചുയർന്നു. നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പോയവരാണ് ഇവിടുത്തെ രോഗികളിലേറെയും. ഇവർ നിരവധിപേരുമായി ഇടപഴകി എന്നതാണ് ഇവിടുത്തെ ആശങ്ക. വരുംദിവസങ്ങളിൽ ഇതിന്റെ ശരിയായ ചിത്രം വ്യക്തമാകും. അതിനുശേഷമാകും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
അതീവജാഗ്രതാ പ്രദേശങ്ങളായ ഇരുപതിലധികം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ലോക്ക് ഡൗണിന് സമാനമായ സാഹചര്യങ്ങളിൽ തുടർന്നേക്കും.
വിമാന, ട്രെയിൻ ബുക്കിംഗ് തുടങ്ങി
സർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ 14ന് അവസാനിക്കുന്നതോടെ രാജ്യത്ത് ട്രെയിൻ, ആഭ്യന്തര വ്യോമ ഗതാഗതം പുനരാരംഭിച്ചേക്കും. 15 മുതൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ടിക്കറ്റ് ബുക്കിംഗ് എടുക്കാമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സ്വകാര്യ ആഭ്യന്തര വിമാന സർവീസുകൾ 15, 16 തീയതികളിലേക്ക് ബുധനാഴ്ച മുതൽ ടിക്കറ്റ് നൽകിയിരുന്നു.
ട്രെയിനുകളിലും ഐആർസിടിസിയുടെ ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്കിംഗ് നടക്കുന്നുണ്ട്. ഏതു രാജ്യത്തുനിന്നു പുറപ്പെടുന്നു എന്നത് പരിശോധിച്ചായിരിക്കും ഘട്ടംഘട്ടമായി അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുക.
24 മണിക്കൂറിൽ രാജ്യത്ത് 12 മരണം
* കോവിഡ്-19 ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 12 പേർ. ഈ സമയത്തിനുള്ളിൽ 336 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിത്. ഡൽഹിയിൽ മാത്രം ഇതുവരെ 384 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 58 പേർ വിദേശ സന്ദർശനം കഴിഞ്ഞ് എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 91 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
* തബ്ലീഗ് പ്രവർത്തകർക്കെതിരേ കേസ്: തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 14 സംസ്ഥാനങ്ങളിൽനിന്നായി 647 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനജീവിതം അപകടത്തിലാക്കിയ 960 വിദേശികൾക്കെതിരേയും അവരുടെ സ്പോണ്‍സർമാർക്കെതിരേയും കേസെടുക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്കും സംസ്ഥാന ഡിജിപിമാർക്കും ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. ടൂറിസ്റ്റ് വീസയിലെത്തി ഇന്ത്യയിൽ തബ്ലീഗ് പ്രവർത്തനം നടത്തിയ 360 പേരെ ഇന്നലെ കരിന്പട്ടികയിൽ പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിസാമുദീൻ മർക്കസ് ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് പത്തു ദിവസത്തെ വിശ്രമം അനുവദിച്ചു.
* ഉപദ്രവിക്കരുത്: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയോ ഡ്യൂട്ടി തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അഭ്യർഥിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കു നേരേ രോഗികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
* കോവിഡ് പരിശോധന: വെള്ളിയാഴ്ച അഞ്ചു മണി വരെ 24 മണിക്കൂറിനുള്ളിൽ 8000 പേർക്ക് കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരുദിവസത്തെ ഏറ്റവും വലിയ പരിശോധനാ നിരക്കാണിത്. കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് 182 ലാബുകൾ സജ്ജീകരിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. ഇതിൽ 130 എണ്ണം സർക്കാർ ലാബുകളും ബാക്കിയുള്ളവ സ്വകാര്യ ലാബുകളുമാണ്. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന എൽഎൻജെപി, ജെബി പന്ത് ആശുപത്രികളിലെ ഒപി വിഭാഗം ഇന്നു മുതൽ പ്രവർത്തിക്കില്ല.
സെബി മാത്യു
കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ അന്‍പതുശതമാനത്തോളം വർധന ഉണ്ടായത് ആശങ്കാജനകമാണ്. രണ്ടു ദിവസംകൊണ്ടാണ് രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണംകൂടുതൽ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇതര സംസ്ഥാനങ്ങളിലും വർധിച്ചു വരികയാണ്. കേരളത്തിൽ രോഗികളിൽ വലിയ പങ്കും വിദേശത്തുനിന്നു വന്നവരായതിനാൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന വിലയിരുത്തലുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്ക കൂട്ടുന്നതാണ്. പ്രത്യേകിച്ചു പത്തു ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി പോലുള്ളചേരികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയും അധികാര കേന്ദ്രങ്ങളിലുണ്ട്. തമിഴ്നാട്ടിലും രോഗികളുടെ എണ്ണം കുതിച്ചുയർന്നു. നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പോയവരാണ് ഇവിടുത്തെ രോഗികളിലേറെയും. ഇവർ നിരവധിപേരുമായി ഇടപഴകി എന്നതാണ് ഇവിടുത്തെ ആശങ്ക. വരുംദിവസങ്ങളിൽ ഇതിന്റെ ശരിയായ ചിത്രം വ്യക്തമാകും. അതിനുശേഷമാകും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
അതീവജാഗ്രതാ പ്രദേശങ്ങളായ ഇരുപതിലധികം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ലോക്ക് ഡൗണിന് സമാനമായ സാഹചര്യങ്ങളിൽ തുടർന്നേക്കും.
വിമാന, ട്രെയിൻ ബുക്കിംഗ് തുടങ്ങി
സർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ 14ന് അവസാനിക്കുന്നതോടെ രാജ്യത്ത് ട്രെയിൻ, ആഭ്യന്തര വ്യോമ ഗതാഗതം പുനരാരംഭിച്ചേക്കും. 15 മുതൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ടിക്കറ്റ് ബുക്കിംഗ് എടുക്കാമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സ്വകാര്യ ആഭ്യന്തര വിമാന സർവീസുകൾ 15, 16 തീയതികളിലേക്ക് ബുധനാഴ്ച മുതൽ ടിക്കറ്റ് നൽകിയിരുന്നു.
ട്രെയിനുകളിലും ഐആർസിടിസിയുടെ ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്കിംഗ് നടക്കുന്നുണ്ട്. ഏതു രാജ്യത്തുനിന്നു പുറപ്പെടുന്നു എന്നത് പരിശോധിച്ചായിരിക്കും ഘട്ടംഘട്ടമായി അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുക.
24 മണിക്കൂറിൽ രാജ്യത്ത് 12 മരണം
* കോവിഡ്-19 ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 12 പേർ. ഈ സമയത്തിനുള്ളിൽ 336 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിത്. ഡൽഹിയിൽ മാത്രം ഇതുവരെ 384 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 58 പേർ വിദേശ സന്ദർശനം കഴിഞ്ഞ് എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 91 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
* തബ്ലീഗ് പ്രവർത്തകർക്കെതിരേ കേസ്: തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 14 സംസ്ഥാനങ്ങളിൽനിന്നായി 647 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനജീവിതം അപകടത്തിലാക്കിയ 960 വിദേശികൾക്കെതിരേയും അവരുടെ സ്പോണ്‍സർമാർക്കെതിരേയും കേസെടുക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്കും സംസ്ഥാന ഡിജിപിമാർക്കും ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. ടൂറിസ്റ്റ് വീസയിലെത്തി ഇന്ത്യയിൽ തബ്ലീഗ് പ്രവർത്തനം നടത്തിയ 360 പേരെ ഇന്നലെ കരിന്പട്ടികയിൽ പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിസാമുദീൻ മർക്കസ് ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് പത്തു ദിവസത്തെ വിശ്രമം അനുവദിച്ചു.
* ഉപദ്രവിക്കരുത്: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയോ ഡ്യൂട്ടി തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അഭ്യർഥിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കു നേരേ രോഗികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
* കോവിഡ് പരിശോധന: വെള്ളിയാഴ്ച അഞ്ചു മണി വരെ 24 മണിക്കൂറിനുള്ളിൽ 8000 പേർക്ക് കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരുദിവസത്തെ ഏറ്റവും വലിയ പരിശോധനാ നിരക്കാണിത്. കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് 182 ലാബുകൾ സജ്ജീകരിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. ഇതിൽ 130 എണ്ണം സർക്കാർ ലാബുകളും ബാക്കിയുള്ളവ സ്വകാര്യ ലാബുകളുമാണ്. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന എൽഎൻജെപി, ജെബി പന്ത് ആശുപത്രികളിലെ ഒപി വിഭാഗം ഇന്നു മുതൽ പ്രവർത്തിക്കില്ല.
സെബി മാത്യു