ന്യൂഡൽഹി: കോവിഡ്-19 രോഗബാധ നേരിടാൻ ഇന്ത്യക്കു ലോകബാങ്കിൽനിന്ന് 7,600 കോടി രൂപ (100 കോടി ഡോളർ). കോവിഡിനെതിരായ ലോകബാങ്കിന്റെ അടിയന്തര പ്രതികരണ പരിപാടിയുടെ ഭാഗമാണിത്.
രാജ്യത്തു നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ഐസിഎംആർ) എന്നിവ ചേർന്നാണ് ഈ പണം ഉപയോഗിക്കുക. വിവിധ രാജ്യങ്ങൾക്കായി 15 മാസംകൊണ്ട് 1,600 കോടി ഡോളർ നല്കാൻ ലോകബാങ്ക് ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ 170 കോടി ഡോളർ അനുവദിച്ചു.
രോഗവ്യാപനം തടയാൻ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ, രോഗനിർണയ പരിശോധന, ഐസൊലേഷൻ വാർഡുകൾ തയറാക്കൽ, വെന്റിലേറ്റർ ഒരുക്കൽ, ആരോഗ്യപ്രവർത്തകർക്കു സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. ലോകബാങ്കിൽ ഇന്ത്യാ വിഭാഗം ഡയറക്ടർ ജുനയ്ദ് അഹമ്മദാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്തു നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ഐസിഎംആർ) എന്നിവ ചേർന്നാണ് ഈ പണം ഉപയോഗിക്കുക. വിവിധ രാജ്യങ്ങൾക്കായി 15 മാസംകൊണ്ട് 1,600 കോടി ഡോളർ നല്കാൻ ലോകബാങ്ക് ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ 170 കോടി ഡോളർ അനുവദിച്ചു.
രോഗവ്യാപനം തടയാൻ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ, രോഗനിർണയ പരിശോധന, ഐസൊലേഷൻ വാർഡുകൾ തയറാക്കൽ, വെന്റിലേറ്റർ ഒരുക്കൽ, ആരോഗ്യപ്രവർത്തകർക്കു സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. ലോകബാങ്കിൽ ഇന്ത്യാ വിഭാഗം ഡയറക്ടർ ജുനയ്ദ് അഹമ്മദാണ് ഇക്കാര്യമറിയിച്ചത്.