ഗാസിയാബാദ്: ഉത്തർപ്രദേശിൽ ഗാസിയാബാദിലെ ആശുപത്രിയിൽ നഴ്സുമാരെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത തബ് ലീഗ് ജമാഅത്ത് പ്രവർത്തകർക്കെതിരേ ദേശീയസുരക്ഷാ നിയമം (എൻഎസ്എ) ചുമത്താനൊരുങ്ങി സർക്കാർ.
ക്വാറന്റൈനിലായിരുന്ന ആറു തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ വിവസ്ത്രരായി ആശുപത്രിയിൽ നടന്നതായും അശ്ലീലഗാനങ്ങൾ ആലപിച്ചതായും നഴ്സുമാർ പോലീസിൽ പരാതി നല്കി. മരുന്നുകൾ കഴിക്കാതിരിക്കുകയും സാമൂഹ്യ അകലം പാലിക്കാതിരിക്കുകയും ചെയ്തതായും പരാതിയുണ്ട്.
അക്രമികൾക്കെതിരേ കേസെടുത്തതായി ഗാസിയാബാദ് പോലീസ് അറിയിച്ചു. എൻഎസ്എ പ്രകാരം കേസെടുത്താൽ കുറ്റപത്രം സമർപ്പിക്കാതെ ഒരു വർഷംവരെ ജയിലിൽ അടയ്ക്കാനാകും. അക്രമം നടത്തിയ തബ് ലീഗ് ജമാഅത്ത് പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽനിന്നു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്കു മാറ്റി.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ മാനവികതയുടെ ശത്രുക്കളാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. എൻഎസ്എ ചുമത്തിയാൽ ആരെയും പോകാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈനിലായിരുന്ന ആറു തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ വിവസ്ത്രരായി ആശുപത്രിയിൽ നടന്നതായും അശ്ലീലഗാനങ്ങൾ ആലപിച്ചതായും നഴ്സുമാർ പോലീസിൽ പരാതി നല്കി. മരുന്നുകൾ കഴിക്കാതിരിക്കുകയും സാമൂഹ്യ അകലം പാലിക്കാതിരിക്കുകയും ചെയ്തതായും പരാതിയുണ്ട്.
അക്രമികൾക്കെതിരേ കേസെടുത്തതായി ഗാസിയാബാദ് പോലീസ് അറിയിച്ചു. എൻഎസ്എ പ്രകാരം കേസെടുത്താൽ കുറ്റപത്രം സമർപ്പിക്കാതെ ഒരു വർഷംവരെ ജയിലിൽ അടയ്ക്കാനാകും. അക്രമം നടത്തിയ തബ് ലീഗ് ജമാഅത്ത് പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽനിന്നു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്കു മാറ്റി.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ മാനവികതയുടെ ശത്രുക്കളാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. എൻഎസ്എ ചുമത്തിയാൽ ആരെയും പോകാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.