മോസ്കോ: ഇറ്റലിയിൽനിന്ന് പുറത്തുവരുന്ന കണക്കിൽ കൂടുതൽ ആളുകൾ കൊറോണ വൈറസ് മൂലം മരിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ. പുറത്തുവരുന്ന കണക്കുകളിൽ പറയുന്നതിൽ കൂടുതൽ ആളുകൾ ഇറ്റലിയിൽ കോവിഡ്-19 മൂലം മരിക്കുന്നുണ്ട്. മരിച്ച എല്ലാവരെയും കൊറോണ പരിശോധനയ്ക്കു വിധേയരാക്കുന്നില്ലെന്ന് കൊക്കാൽജിയോ ഡെപ്യൂട്ടി മേയർ യുജേനിയോ ഫൊസാത്തി പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ പരിശോധനയ്ക്കു വിധേയരാക്കുന്നുള്ളൂയെന്നും യഥാർഥത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കു രോഗം ബാധിച്ചിട്ടുണ്ടെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ പരിശോധനയ്ക്കു വിധേയരാക്കുന്നുള്ളൂയെന്നും യഥാർഥത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കു രോഗം ബാധിച്ചിട്ടുണ്ടെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.