മാഡ്രിഡ്: സ്പെയിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 950 പേരാണ് സ്പെയിനിൽ മരിച്ചത്. 6000 രോഗികൾ ഐസിയുവിൽ ചികിത്സയിലാണ്. രോഗികളുടെ എണ്ണത്തിൽ സ്പെയിൻ ഇറ്റലിക്കൊപ്പമെത്തി. ഇറ്റലിയിൽ 110,400 കേസുകൾ സ്ഥിരീകരിച്ചപ്പോൾ സ്പെയിനിൽ 110,238 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ സ്പെയിനിൽ 8100 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം എട്ടു ശതമാനം ഉയർന്നു.
24 മണിക്കൂറിനിടെ സ്പെയിനിൽ 8100 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം എട്ടു ശതമാനം ഉയർന്നു.