വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 പിന്നിട്ടു. 24 മണിക്കൂറിനിടെ 884 പേരാണ് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.
അമേരിക്കയിൽ ഇന്നലെ മരിച്ചവരിൽ ആറാഴ്ച പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിൽ 216,000 കേസുകളും അമേരിക്കയിലാണ്. ഇന്നലെ മാത്രം 25,000 പുതിയ രോഗികളുണ്ടായി. ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ അമേരിക്കയിലാണ്. ന്യൂയോർക്ക് നഗരത്തിൽ 1300 പേർ മരിച്ചു. ഇവിടെ 47,500 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,000 പേർ ഇറ്റലിയുടെ അതേ അവസ്ഥയിലേക്കാണ് അമേരിക്കയുടെ പോക്കെന്നു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തലവനായ വൈസ് പ്രസിഡന്റ് മൈക്ക് പോംപിയോ പറഞ്ഞു.
അമേരിക്കയിൽ ഇന്നലെ മരിച്ചവരിൽ ആറാഴ്ച പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിൽ 216,000 കേസുകളും അമേരിക്കയിലാണ്. ഇന്നലെ മാത്രം 25,000 പുതിയ രോഗികളുണ്ടായി. ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ അമേരിക്കയിലാണ്. ന്യൂയോർക്ക് നഗരത്തിൽ 1300 പേർ മരിച്ചു. ഇവിടെ 47,500 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,000 പേർ ഇറ്റലിയുടെ അതേ അവസ്ഥയിലേക്കാണ് അമേരിക്കയുടെ പോക്കെന്നു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തലവനായ വൈസ് പ്രസിഡന്റ് മൈക്ക് പോംപിയോ പറഞ്ഞു.