ന്യൂഡൽഹി: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വെട്ടിച്ചുരുക്കാൻ തീരുമാനം. തുടർ അഡ്മിഷന് അനിവാര്യമായ വിഷയങ്ങളിൽ മാത്രമാകും പരീക്ഷ നടത്തുക. ഇതനുസരിച്ച് 29 വിഷയങ്ങൾക്കു മാത്രം പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കാൻ അനിവാര്യമായ വിഷയങ്ങളിൽ മാത്രമായിരിക്കും പരീക്ഷ നടത്തുക.
മാനവശേഷി മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണ് പുതിയ തീരുമാനം. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർനടപടിക്രമങ്ങളെക്കുറിച്ച് വൈകാതെ അറിയിക്കും. വിദേശ രാജ്യങ്ങളിൽ ഇനിയുള്ള പരീക്ഷകൾ നടത്തില്ലെന്നും ഇക്കാര്യത്തിലും തുടർനടപടിക്രമങ്ങൾ വ്യക്തമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കും. ഒൻപത് ,11 ക്ലാസുകളിലെ ഇതുവരെ നടന്ന പരീക്ഷകളുടെ വിലയിരുത്തലിലൂടെ അർഹരായവരെ ജയിപ്പിക്കും. മറ്റുള്ളവർക്ക് ഓണ്‍ലൈൻ, ഓഫ്ലൈൻ രീതികളിൽ സ്കൂൾ പരീക്ഷയ്ക്ക് അവസരമുണ്ടാകും.
മറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ഏപ്രിൽ 22 മുതൽ നടത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക വിജ്ഞാപനങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.
മാനവശേഷി മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണ് പുതിയ തീരുമാനം. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടർനടപടിക്രമങ്ങളെക്കുറിച്ച് വൈകാതെ അറിയിക്കും. വിദേശ രാജ്യങ്ങളിൽ ഇനിയുള്ള പരീക്ഷകൾ നടത്തില്ലെന്നും ഇക്കാര്യത്തിലും തുടർനടപടിക്രമങ്ങൾ വ്യക്തമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കും. ഒൻപത് ,11 ക്ലാസുകളിലെ ഇതുവരെ നടന്ന പരീക്ഷകളുടെ വിലയിരുത്തലിലൂടെ അർഹരായവരെ ജയിപ്പിക്കും. മറ്റുള്ളവർക്ക് ഓണ്‍ലൈൻ, ഓഫ്ലൈൻ രീതികളിൽ സ്കൂൾ പരീക്ഷയ്ക്ക് അവസരമുണ്ടാകും.
മറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ഏപ്രിൽ 22 മുതൽ നടത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക വിജ്ഞാപനങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.