ന്യൂഡൽഹി: വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് തബ്ലീഗ് ജമാഅത്തിന്റെ ഡൽഹി ആസ്ഥാനമായ മർക്കസ് നിസാമുദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. മാർച്ച് എട്ടു മുതൽ പത്തു വരെയായിരുന്നു സമ്മേളനം.
സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരെ കണ്ടെത്താൻ രാജ്യവ്യാപകമായി തെരച്ചിൽ നടക്കുകയാണ്. മാർച്ച് 28ന് തന്നെ ടൂറിസ്റ്റ് വീസയിലെത്തിയ എല്ലാ വിദേശികളെയും കർശന പരിശോനയ്ക്കു വിധേയമാക്കി റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ:
• പരിശോധനകളിൽ വൈറസ് ബാധയോ ലക്ഷണങ്ങളോ കണ്ടെത്താത്ത വിദേശികളെ അടിയന്തരമായി ആദ്യം ലഭ്യമാകുന്ന വിമാനത്തിൽ കയറ്റി വിടണം. ആസമയം വരെ ഇവർ തബ്ലീഗ് ജമാഅത്തിന്റെ ഉത്തരവാദിത്തത്തിൽ ക്വാറന്റൈനിൽ കഴിയണം.
• ഡൽഹിയിലെ മർക്കസ് നിസാമുദീൻ ഭാഗത്ത് പോലീസ് കർശന ജാഗ്രത പുലർത്തണം.
• ടൂറിസ്റ്റ് വീസയിലെത്തി മതപരിപാടികളിൽ പങ്കെടുത്തവർക്കെതിരേ വീസാ ചട്ടം ലംഘിച്ചതായി കണക്കാക്കി നടപടിയെടുക്കണം.
• ടൂറിസ്റ്റ് വീസയിലെത്തിയവർക്ക് ഇന്ത്യയിൽ തബ്ലീഗ് പ്രവർത്തനങ്ങൾക്ക് അനുമതിയില്ല.
• തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് വരുന്നവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് കർശന നിർദേശം നൽകി.
• വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ വിദേശികളായ തബ്ലീഗ് പ്രവർത്തകരെ തിരിച്ചു വിളിച്ച് അതത് രാജ്യങ്ങളിലേക്ക് തിരികെ വിടാൻ നിസാമുദീനിലെ സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയ വിദേശ ടീമുകൾ രാജ്യത്ത് കോവിഡ് വാഹകരായി മാറിയിട്ടുണ്ട്. ഇവരിൽ ചിലർ തമിഴ്നാട്ടിലെ ഈറോഡിലും എട്ട് ഇന്തോനേഷ്യക്കാർ തെലുങ്കാനയിലും കോവിഡ് ബാധിതരാണെന്ന് കണ്ടെത്തി. നിസാമുദീനിലെ ബംഗ്ലേവാലി മസ്ജിദിൽ കഴിയുന്ന തബ്ലീഗ് പ്രവർത്തകർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ബംഗ്ലാദേശിൽ നിന്ന് 493, ഇന്തോനേഷ്യയിൽ നിന്ന് 472, മലേഷ്യയിൽ നിന്ന് 150, തായ്ലൻഡിൽ നിന്ന് 142 പേരുമാണ് തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയത്.
സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരെ കണ്ടെത്താൻ രാജ്യവ്യാപകമായി തെരച്ചിൽ നടക്കുകയാണ്. മാർച്ച് 28ന് തന്നെ ടൂറിസ്റ്റ് വീസയിലെത്തിയ എല്ലാ വിദേശികളെയും കർശന പരിശോനയ്ക്കു വിധേയമാക്കി റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ:
• പരിശോധനകളിൽ വൈറസ് ബാധയോ ലക്ഷണങ്ങളോ കണ്ടെത്താത്ത വിദേശികളെ അടിയന്തരമായി ആദ്യം ലഭ്യമാകുന്ന വിമാനത്തിൽ കയറ്റി വിടണം. ആസമയം വരെ ഇവർ തബ്ലീഗ് ജമാഅത്തിന്റെ ഉത്തരവാദിത്തത്തിൽ ക്വാറന്റൈനിൽ കഴിയണം.
• ഡൽഹിയിലെ മർക്കസ് നിസാമുദീൻ ഭാഗത്ത് പോലീസ് കർശന ജാഗ്രത പുലർത്തണം.
• ടൂറിസ്റ്റ് വീസയിലെത്തി മതപരിപാടികളിൽ പങ്കെടുത്തവർക്കെതിരേ വീസാ ചട്ടം ലംഘിച്ചതായി കണക്കാക്കി നടപടിയെടുക്കണം.
• ടൂറിസ്റ്റ് വീസയിലെത്തിയവർക്ക് ഇന്ത്യയിൽ തബ്ലീഗ് പ്രവർത്തനങ്ങൾക്ക് അനുമതിയില്ല.
• തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് വരുന്നവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് കർശന നിർദേശം നൽകി.
• വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ വിദേശികളായ തബ്ലീഗ് പ്രവർത്തകരെ തിരിച്ചു വിളിച്ച് അതത് രാജ്യങ്ങളിലേക്ക് തിരികെ വിടാൻ നിസാമുദീനിലെ സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയ വിദേശ ടീമുകൾ രാജ്യത്ത് കോവിഡ് വാഹകരായി മാറിയിട്ടുണ്ട്. ഇവരിൽ ചിലർ തമിഴ്നാട്ടിലെ ഈറോഡിലും എട്ട് ഇന്തോനേഷ്യക്കാർ തെലുങ്കാനയിലും കോവിഡ് ബാധിതരാണെന്ന് കണ്ടെത്തി. നിസാമുദീനിലെ ബംഗ്ലേവാലി മസ്ജിദിൽ കഴിയുന്ന തബ്ലീഗ് പ്രവർത്തകർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ബംഗ്ലാദേശിൽ നിന്ന് 493, ഇന്തോനേഷ്യയിൽ നിന്ന് 472, മലേഷ്യയിൽ നിന്ന് 150, തായ്ലൻഡിൽ നിന്ന് 142 പേരുമാണ് തബ്ലീഗ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയത്.