+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിസാമുദീൻ: ഡൽഹി സർക്കാരിനും പോലീസിനും വീഴ്ച

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്ന നിസാമുദീൻ മർക്കസ് കോവിഡ്19ന്‍റെ പ്രഭവകേന്ദ്രമായതിനു പിന്നിൽ ഡൽഹി പോലീസിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയ
നിസാമുദീൻ: ഡൽഹി സർക്കാരിനും പോലീസിനും വീഴ്ച
ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്ന നിസാമുദീൻ മർക്കസ് കോവിഡ്-19ന്‍റെ പ്രഭവകേന്ദ്രമായതിനു പിന്നിൽ ഡൽഹി പോലീസിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും അനാസ്ഥ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമയോചിത ഇടപെടൽ നടത്തിയിട്ടും അതനുസരിച്ച് നീങ്ങാതിരുന്ന ഡൽഹി പോലീസിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും വീഴ്ചയാണ് രാജ്യവ്യാപകമായി ഇത്രയധികം ആശങ്ക പടരുന്നതിന് കാരണമായത്.

മാർച്ച് 21നു തന്നെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ എത്തിയ 824 വിദേശികൾ നിസാമുദീൻ സന്ദർശിച്ച് വിവിധ സ്ഥലങ്ങളിലേക്കു പോയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതാണ്. എന്നാൽ, ഡൽഹി പോലീസും ഡൽഹി സർക്കാരും ഇവരെ തിരിച്ചറിയുന്നതിനോ നിസാമുദീനിലെ വലിയ ആൾക്കൂട്ടം ഒഴിപ്പിക്കുന്നതിനോ ഉടനടി ഒരു നടപടിയും ചെയ്തില്ല. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിസാമുദീൻ സന്ദർശിച്ചത്. ഇവർ ഹസ്രത് നിസാമുദീനിലെ ബംഗ്ലേവാലി മോസ്കിൽ തങ്ങുകയും ചെയ്തു. പിന്നീട് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു.

ആഭ്യന്തരമന്ത്രാലയം പറഞ്ഞതനുസരിച്ച് മാർച്ച് 21ന് 1746 പേരാണ് ഹസ്രത് നിസാമുദീൻ മർക്കസിൽ ഉണ്ടായിരുന്നത്. ഇതിൽ 216 പേർ വിദേശികളും 1530 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുമായിരുന്നു. അതിനോടകം തന്നെ തബ്‌ലീഗ് ജമാഅത്തിന്‍റെ വിവിധ പരിപാടികൾക്കായി രാജ്യത്തെത്തിയ 824 വിദേശികളുടെ പട്ടികയും പേരുവിവരങ്ങളും ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറിയിരുന്നു. ഡൽഹി പോലീസിനും ഈ വിവരങ്ങൾ കൈമാറി.

എങ്കിലും പത്ത് ദിവസത്തിനു ശേഷം മാത്രമാണ് ഇവർ എന്തെങ്കിലും തരത്തിലുള്ള നടപടികൾ എടുത്തത്. നിസാമുദീൻ മർക്കസിൽ ആയിരക്കണക്കിന് ആളുകൾ ഉണ്ടെന്ന വിവരം ഡൽഹി പോലീസിനെ അറിയിച്ചിരുന്നെങ്കിലും അവർ കാര്യമായി പ്രതികരിച്ചില്ലെന്നാണ് തബ്‌ലീഗ് ജമാഅത്ത് സംഘാടകരും പറയുന്നത്. ഇവിടെ കൂടിയിരിക്കുന്ന ആളുകളെ അതതു സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യം വേണമെന്നഭ്യർഥിച്ചിട്ട് അതും ചെവിക്കൊണ്ടില്ലെന്ന് തബ്‌ലീഗ് വക്താവ് മൊഹമ്മദ് അഷ്റഫ് പറഞ്ഞു.

ചൊവ്വാഴ്ച 1203 തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരാണ് വൈദ്യപരിശോധനയ്ക്കു വിധേയരായത്. ഇവരിൽ 303 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരെ തുടർ പരിശോധനകൾക്കായി വിവിധ ആശുപത്രികളിലേക്ക് അയച്ചിരിക്കുകയാണ്. മറ്റുള്ളവരെ നരേല, ബക്കർവാല, സുൽത്താൻപുരി തുടങ്ങിയ സ്ഥലങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.